കൊച്ചിയിൽ കുഞ്ഞിനെ ദുരൂഹ സാഹചര്യത്തിൽ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊച്ചിയിൽ കുഞ്ഞിനെ ദുരൂഹ സാഹചര്യത്തിൽ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്തർ പ്രദേശ് സ്വദേശിയുടെ മൂന്ന് വയസ്സുള്ള കുഞ്ഞിനെയാണ് തലയ്ക്ക് മാരക പരുക്കുകളോടെ കളമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌.

കുട്ടിയുടെ ദേഹത്ത് മർദ്ദനമേറ്റതിന്റെയും പൊള്ളിയതിന്റെയും മുറിവുകൾ കണ്ടതോടെ ആശുപത്രി അധികൃതർ പോലീസിലും ചൈൽഡ് ലൈനിലും വിവരമറിയിച്ചു.

തലയിൽ സാരമായ പരുക്കുകളോടെ വൈകീട്ടാണ് ഉത്തർ പ്രദേശ് ദമ്പതികളുടെ മൂന്ന് വയസ് പ്രായമുള്ള കുഞ്ഞിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അടുക്കളയിൽ വെച്ച് അമ്മയുടെ കയ്യിൽ നിന്നും വീണു പരുക്കേറ്റത് ആണെന്നാണ് ആശുപത്രിയിൽ കുഞ്ഞുമായി എത്തിയ ദമ്പതികൾ ഡോക്ടറോട് പറഞ്ഞത്.

എന്നാൽ കുട്ടിയെ പരിശോധിച്ചപ്പോൾ തലയിൽ പലയിടങ്ങളിലായി മാരക മുറിവുകൾ കണ്ടെത്തി. കുഞ്ഞിന്റെ ശരീരത്തിന്റെ പിൻഭാഗത്ത് ഏതാനും ദിവസം പഴക്കമുള്ള പൊള്ളിയ മുറിവുകളും മർദ്ദിച്ച പാടുകളും ഉണ്ട്.

സംശയം തോന്നിയ ആശുപത്രി അധികൃതർ പോലീസിലും ചൈൽഡ് ലൈൻ പ്രവർത്തകരെയും വിവരം അറിയിച്ചു. തുടർന്ന് ആശുപത്രിയിൽ എത്തിയ പോലീസ് സംഘം കുട്ടിയുടെ പിതാവിന്റെ മൊഴിയെടുത്തു.

കുട്ടിയുടെ അമ്മ തന്നെ മർദിച്ചതായിരിക്കാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു. തലയ്ക്ക് മാരകമായി പരുക്കേറ്റ കുഞ്ഞിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക്‌ വിധേയമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here