ബിജെപി പ്രവര്‍ത്തകന് നേരെ വിരല്‍ ചൂണ്ടിയാല്‍ നാല് മണിക്കൂറിനുള്ളില്‍ ആ വിരല്‍ ഛേദിക്കുമെന്ന് കേന്ദ്രമന്ത്രി

ബിജെപി പ്രവര്‍ത്തകന് നേരെ വിരല്‍ ചൂണ്ടിയാല്‍ നാല് മണിക്കൂറിനുള്ളില്‍ ആ വിരല്‍ ഛേദിക്കുമെന്ന് കേന്ദ്രമന്ത്രി മനോജ് സിന്‍ഹയുടെ ഭീഷണി പ്രസംഗം.

ബിജെപിയ്ക്ക് നേരെ നോക്കുന്ന കണ്ണുകള്‍ പോലും സുരക്ഷിതമല്ലെന്നും മന്ത്രി. ബിജെപി തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുമ്പോഴാണ് മനോജ് സിന്‍ഹ ഭീഷണി മുഴക്കിയത്.

ഗാസിപൂരിലെ ബിജെപി തിരഞ്ഞെടുപ്പ് റാലിയിലാണ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കൂടിയായ കേന്ദ്രമന്ത്രതി മനോജ് സിന്‍ഹ വോട്ടര്‍മാര്‍ക്ക് നേരെ ഭീഷണി മുഴക്കിയത്.

ബിജെപി പ്രവര്‍ത്തകന് നേരെ ചൂണ്ടുന്ന വിരല്‍ ഛേദിക്കും. സമയപരിധിയും മന്ത്രി നിശ്ചയിച്ചിട്ടുണ്ട്. നാല് മണിക്കൂറിനുള്ളിലാണ് വിരല്‍ ഛേദിക്കുക.

ബിജെപിയുടെ കണ്ണുകളില്‍ നോക്കാന്‍ ആര്‍ക്ക് ഉണ്ട് ധൈര്യമെന്ന് വെല്ലുവിളിക്കുന്ന മനോജ് സിന്‍ഹ ആ കണ്ണുകളും സുരക്ഷിതമല്ലെന്ന് വ്യക്തമാക്കുന്നു.മന്ത്രിയുടെ പ്രസംഗത്ത കൈയ്യടിയോടെയാണ് വേദിയിലുണ്ടായിരുന്ന സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സ്വീകരിക്കുന്നത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിലു നീളം വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്ന സംഘപരിവാര്‍ ശൈലിയാണ് മന്ത്രിയും പിന്തുടര്‍ന്നത്.മതം പറഞ്ഞും സൈന്യത്തെ മോദി സേനയെന്നും വിളിച്ചതിന് കേന്ദ്രമന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീക്ക് നല്‍കിയിട്ടും ഭീഷണി പ്രസംഗം തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here