ആരോഗ്യപ്രശ്‌നങ്ങള്‍, ഇന്ന് ഹാജരാകില്ലെന്ന് സുരേഷ് കല്ലട; ചികിത്സാ രേഖകള്‍ ഹാജരാക്കണമെന്ന് പൊലീസ്

തിരുവനന്തപുരം: കല്ലട ബസില്‍ യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ ചോദ്യം ചെയ്യലിനായി ബസ് ഉടമ സുരേഷ് കല്ലട ഇന്നും ഹാജരാകില്ല.

രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനാല്‍ ചികിത്സയില്‍ ആണെന്നാണ് സുരേഷിന്റെ അവകാശവാദം.

ചികിത്സാരേഖകള്‍ ഹാജരാക്കാന്‍ ഹാജരാക്കാന്‍ തൃക്കാക്കര എസിപി സുരേഷിനോട് നിര്‍ദേശിച്ചു. രേഖകള്‍ പരിശോധിച്ച് ബോധ്യപ്പെട്ടതിന് ശേഷം തുടര്‍ നടപടിയെടുക്കുമെന്ന് എസിപി അറിയിച്ചു. ഇന്നലെ മരട് സിഐയ്ക്ക് മുന്‍പില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് ഇന്ന് എസിപിക്ക് മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചത്.

അതേസമയം, അന്തര്‍സംസ്ഥാന സര്‍വ്വീസുകള്‍ നടത്തുന്ന സ്വകാര്യബസുകളില്‍ മോട്ടോര്‍ വാഹനവകുപ്പ് പരിശോധന നടത്തി.

നിരവധി ബസുകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയെന്നും ഭൂരിഭാഗം ബസുകളും സര്‍വീസ് നടത്തുന്നത് ചട്ടങ്ങള്‍ ലംഘിച്ചാണെന്നും ഉദ്യോഗസ്ഥകര്‍ അറിയിച്ചു. ക്രമക്കേടുകള്‍ കണ്ടെത്തിയ ബസുകളില്‍ നിന്ന് പിഴയും ഈടാക്കി.

തിരുവനന്തപുരത്ത് വിവിധ ടിക്കറ്റ് ബുക്കിംഗ് ഓഫീസുകളില്‍ നടത്തിയ പരിശോധനയിലും ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട. ലൈസന്‍സ് ഇല്ലാതെയാണ് പലതും പ്രവര്‍ത്തിക്കുന്നത് എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് നോട്ടീസ് നല്‍കി. ഇതില്‍ ഒന്ന് കല്ലടയുടെ ഓഫീസാണ്.

തമ്പാനൂര്‍ റെയില്‍വേസ്റ്റേഷന് സമീപമുള്ള ടിക്കറ്റ് ബുക്കിംഗ് ഓഫീസുകളില്‍ പലതും ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel