കെവിന്‍ വധക്കേസില്‍ മുഖ്യ സാക്ഷി അനീഷിന്റെ വിസ്താരം തുടരും

കെവിന്‍ വധക്കേസില്‍ മുഖ്യ സാക്ഷി അനീഷിന്റെ വിസ്താരം തുടരും. കെവിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച വാഹനം തിരിച്ചറിയുന്നത് ഉള്‍പ്പെടെയുള്ള നടപടികളും നാളെ നടക്കും.

ദുരഭിമാനകൊലയുടെ വിഭാഗത്തില്‍ പരിഗണിക്കുന്നതിനാല്‍ ജൂണ്‍ 6 വരെ തുടര്‍ച്ചയായാണ് വിചാരണ നടപടികള്‍.

വീടാക്രമണത്തിന് മുമ്പ് പ്രതികള്‍ ഗാന്ധിനഗറില്‍ താമസിച്ച ഹോട്ടലിന്റെ ഉടമയോടും, കെവിന്റെ പിതാവ് ജോസഫ് നോടും ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അനീഷിന്റെ വിസ്താരം പൂര്‍ത്തിയായ ശേഷമാകും മറ്റു സാക്ഷികളുടെ വിസ്താരം ആരംഭിക്കുക. കേസിലെ 14 പ്രതികളുടെ അഭിഭാഷകരും അനീഷിനെ വിസ്തരിച്ചു.

പോലീസ് നല്‍കിയ മൊഴികളുടെ വൈരുദ്ധ്യത്തിന് പുറമേ അനീഷിന്റെ കാഴ്ചശക്തിയില്‍ പ്രതിഭാഗം സംശയം പ്രകടിപ്പിച്ചു. കെവിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച വാഹനം തിരിച്ചറിയുന്നത് ഉള്‍പ്പെടെയുള്ള നടപടികളും കോടതിയില്‍ നടക്കും.

മുഖ്യ പ്രതി ഷാനു ചാക്കോ ഉള്‍പ്പടെ 7 പ്രതികളെ ആദ്യ ദിനത്തിലെ പ്രോസിക്യുഷന്‍ വിസ്താരത്തിനിടയില്‍ അനീഷ് തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ നീനുവിന്റെ പിതാവ് ചാക്കോ ഉള്‍പ്പടെ 3 പ്രതികളെ തിരിച്ചറിയാന്‍ അനീഷിനായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here