ചേർത്തല പട്ടണക്കാട് ഒന്നര വയസ്സുള്ള കുഞ്ഞിനെ വീടിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. കുട്ടിയുടെ അമ്മ കുറ്റം സമ്മതിച്ചു.
ചേർത്തല പട്ടണക്കാട് കൊല്ലംവെളി കോളനിയിൽ ഷാരോണിന്റെയും ആതിരയുടെയും മകൾ ആദിഷയാണു മരിച്ചത്.
കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നെന്ന് അമ്മ ആതിര പൊലീസിന് മൊഴി നല്‍കി. കുട്ടിയുടെ അമ്മയെ പട്ടണക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു.
പോസ്റ്റ്മോർട്ടം പരിശോധനയിലാണ് കുഞ്ഞിന്‍റേത് ശ്വാസംമുട്ടിയുള്ള മരണമാണെന്നു സ്ഥിരീകരിച്ചത്. കുഞ്ഞിന്റെ സംസ്കാരത്തിനു ശേഷമാണ് അമ്മയെ കസ്റ്റഡിയിലെടുത്തത്.
ശനിയാഴ്ച ഉച്ചയോടെയാണു വീട്ടിലെ കിടപ്പുമുറിയിൽ ചലനമറ്റ നിലയിൽ കുഞ്ഞിന്‍റെ ശരീരം കണ്ടെത്തിയത്. മാതാവും നാട്ടുകാരും ചേർന്ന് ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കുട്ടിയുടെ മേൽച്ചുണ്ടിന്റെ ഇടതുഭാഗത്തുണ്ടായിരുന്ന മുറിപ്പാടൊഴികെ മറ്റു മുറിവുകളൊന്നും ശരീരത്തില്‍ ഉണ്ടായിരുന്നില്ല.
ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ ചലനമറ്റെന്നാണ് അമ്മ ഡോക്ടറോട് പറഞ്ഞത്. സംശയം തോന്നിയ ഡോക്ടര്‍ പട്ടണക്കാട് പൊലീസിനെ അറിയിക്കുകയായിരുന്നു.
കുട്ടിയുടെ സംസ്‌കാരത്തിന് ശേഷം അമ്മയെയും മുത്തച്ഛനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് വൈകിട്ടോടെ അമ്മ കുറ്റം സമ്മതിച്ചത്.
കൊലപാതകത്തിനു പിന്നിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിച്ചു വരികയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here