മറയൂരില്‍ മധ്യവയസ്‌കനെ കൊന്ന് കൊക്കയില്‍ തള്ളിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി; ആദിവാസി കോളനിയിലുണ്ടായ വാക്കേറ്റത്തെ തുടര്‍ന്നാണ് 52 കാരനായ അയ്യാസാമി കൊല്ലപ്പെട്ടത്

കഴിഞ്ഞ ദിവസമാണ് മറയൂര്‍ ശൂശിനി ആദിവാസിക്കുടി സ്വദേശി അയ്യാസാമി കൊല്ലപ്പെട്ടത്. ആദിവാസി കോളനിയിലുണ്ടായ വാക്കേറ്റവുമായി ബന്ധപ്പെട്ടായിരുന്നു കൊലപാതകം.

തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കൊക്കയിലെറിഞ്ഞ് പ്രതി രക്ഷപ്പെടുകയായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയവരെ കയ്യിലുണ്ടായിരുന്ന വാക്കത്തി കൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ച് പ്രതി തീര്‍ത്ഥമല സ്വദേശി പുത്രന്‍ കടന്നുകളഞ്ഞു.

ഇയാള്‍ക്ക് വേണ്ടി പൊലീസ് അന്വേഷണം തുടരുകയാണ്. പ്രതി വനാന്തരങ്ങളില്‍ ഒളിവില്‍ കഴിയുകയാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. വനപാലകരുടെ സഹായത്തോടെയാണ് പരിശോധന..

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസും വനപാലകരും നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെടുത്തു. പ്രതിയായ പുത്രന്‍ അയല്‍വാസിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ടയാളും ചന്ദന മോഷണക്കേസിലെ പ്രതിയുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News