ന്യൂഡല്‍ഹി: ലൈംഗിക ആരോപണത്തിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് സുപ്രീം കോടതി ആഭ്യന്തര അന്വേഷണ സമിതി രേഖപ്പെടുത്തി. സമിതിക്ക് മുന്നില്‍ ചീഫ് ജസ്റ്റിസ് മുൻ ജീവനക്കാരി ഉന്നയിച്ച മുഴുവൻ ആരോപണങ്ങളും നിഷേധിച്ചു.
പരാതിക്കാരിയായ മുന്‍ സുപ്രീം കോടതി ജീവനക്കാരി സമിതിയുടെ അന്വേഷണവുമായി സഹകരിക്കേണ്ട എന്ന് തീരുമാനിച്ചിട്ടുണ്ടെങ്കിലും അന്വേഷണവുമായി മുന്നോട്ട് പോകാനാണ് സമിതിയുടെ തീരുമാനം.
ഇതിന്റെ ഭാഗമായാണ് ചീഫ് ജസ്റ്റിസിന്റെ മൊഴി രേഖപ്പെടുത്തിയത്. അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സമിതി ഉടന്‍ തയ്യാറാക്കും.
സമിതിയില്‍ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്ന് വ്യക്തമാക്കിയ ഇവര്‍ സമിതിയുമായി ഇനി സഹകരിക്കില്ലെന്നും സമിതിയുടെ സിറ്റിങുകളില്‍ ഹാജരാവില്ലെന്നും പറഞ്ഞിരുന്നു.
ഇതേതുടർന്ന് എക്സ് പാർട്ടി നടപടിയായി തുടരാൻ സമിതി തീരുമാനിച്ചു. ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ സമിതിയാണു പീഡനപരാതിയിൽ അന്വേഷണം നടത്തുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here