കെവിനെ കൊലപ്പെടുത്താന്‍ പ്രതികള്‍ നേരത്തെ തീരുമാനിച്ചു; കൂടുതല്‍ തെളിവുകള്‍ പുറത്ത്

കോട്ടയം: കെവിനെ കൊലപ്പെടുത്താന്‍ പ്രതികള്‍ നേരത്തെ തീരുമാനിച്ചതിന് കൂടുതല്‍ തെളിവുകള്‍. ഒന്നാം പ്രതി ഷാനു ചാക്കോ പിതാവ് ചാക്കോയ്ക്ക് അയച്ച വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. കണ്ണൂര്‍ സ്വദേശി സന്തോഷ് സന്ദേശങ്ങള്‍ തിരിച്ചറിഞ്ഞു.

കെവിന്‍ വധക്കേസില്‍ എന്‍പത്തിയൊന്‍പതാം സാക്ഷിയായ സന്തോഷ് വിസ്താരത്തിനിടെയാണ് ഒന്നാം പ്രതി ഷാനു ചാക്കോയെ തിരിച്ചറിഞ്ഞത്. കണ്ണൂരില്‍ ഒളിവില്‍ കഴിഞ്ഞ പ്രതികളെ കണ്ടെത്താന്‍ പോലീസിനെ സഹായിച്ചയാളാണ് സന്തോഷ്. സന്തോഷിന്റെ അയല്‍വാസിയുടെ വീട്ടില്‍ നിന്നാണ് ഷാനുവിനെ പൊലീസ് പിടികൂടിയത്.

കെവിനെ കൊലപ്പെടുത്താന്‍ പ്രതികള്‍ നേരത്തെ തീരുമാനിച്ചതിന് കൂടുതല്‍ തെളിവുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. ഒന്നാം പ്രതി ഷാനു ചാക്കോ പിതാവ് ചാക്കോയ്ക്ക് അയച്ച വാട്ട് സാപ്പ് സന്ദേശങ്ങള്‍ കണ്ണൂര്‍ സ്വദേശി സന്തോഷ് തിരിച്ചറിഞ്ഞു.

കെവിന്‍ കൊല്ലപ്പെട്ട ശേഷം ഒളിവില്‍ പോയ 4 പ്രതികള്‍ താമസിച്ച കുമളിയിലെ ഹോം സ്റ്റേ യുടെ നടത്തിപ്പുകാരനേയും വിസ്തരിച്ചു. കേസിലെ പ്രതികളായ വിഷ്ണു, നിഷാദ്, ഷിനു, ഷെഫിന്‍ എന്നിവരെ ഹോം സ്റ്റേ നടത്തിപ്പുകാരന്‍ ജിനദേവന്‍ തിരിച്ചറിഞ്ഞു. സാക്ഷി വിസ്താരത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി. അടുത്ത ഘട്ടം 13ന് തുടങ്ങും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News