റംസാൻ നോമ്പുകാലത്തെ നിസ്ക്കാരങ്ങളിലായാലും നോമ്പുതുറ ആയാലും നൂറ്റാണ്ടുകളുടെ പഴക്കമുള്ള കൊല്ലത്തെ മാവള്ളിജമായത്ത് ഇന്നും അതിന്റെ പ്രൗഡിയിൽ തിളങ്ങുന്നു.
അന്നം ഉപേക്ഷിക്കുമ്പോൾ അത് മറ്റുള്ളവർക്ക് വേണ്ടിയുള്ള കരുതലും പ്രാർത്ഥനയുമാണ് ഓരോ സൽമാൻമാർക്കും.
മതസൗഹാർദ്ദം,ചിട്ട,നിഷ്ട,അനുഷ്ഠാനം തുടങ്ങിയവ ഉയർത്തിപിടിക്കുന്നതിൽ മാവള്ളി മഹൽ തലയുയർത്തിപിടിച്ചാണ് സമൂഹത്തിന്റെ ഭാഗമാവുന്നത്.
നോമ്പു കാലത്താണിതൊക്കെ പ്രകടമാകുന്നതും, കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന ജമായത്ത് എന്ന പ്രത്യേകതയും ഉണ്ട്. മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന ഗുരുവചനം അന്വർത്ഥമാക്കുകയാണ് വിശ്വാസികൾ.
നോമ്പുതുറയ്ക്ക് പള്ളിയിൽ എല്ലാ സൗകര്യങ്ങളും മുണ്ട്. സംസാര ശേഷിയില്ലാത്ത ഹനീഫയാണ് ഔഷധ കഞ്ഞിയുടെ ഷെഫ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here