ശബരിമല സമരം ആ മൂന്ന് പേര്‍ക്കുവേണ്ടി; വെള്ളാപ്പള്ളി പറയുന്നു

തിരുവനന്തപുരം: ശബരിമല സമരം മൂന്ന് പേര്‍ക്കുവേണ്ടിയായിരുന്നെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

ഒരു ചങ്ങനാശേരിക്കാരന്‍, ഒരു തമ്പുരാന്‍, ഒരു തന്ത്രി എന്നിവര്‍ക്ക് വേണ്ടിയായിരുന്നു ശബരിമലയിലെ ബഹളമെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

എസ്എന്‍ഡിപിയോട് ആലോചിക്കാതെ ഏകപക്ഷീയമായ നിലപാടാണ് അവര്‍ സ്വീകരിച്ചത്. ഭൂരിപക്ഷ സമുദായ ഐക്യത്തിന് വേണ്ടിയായിരുന്നു സമരം.

ദേവസ്വം ബോര്‍ഡിന്റെയും റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെയും ചെയര്‍മാന്‍ സ്ഥാനം ഒരു പ്രത്യേകവിഭാഗത്തിന് സംവരണം ചെയ്തിരിക്കുകയാണ്. ഉമ്മന്‍ചാണ്ടി ഭരിച്ചപ്പോള്‍ ചങ്ങനാശേരിക്കാരന്‍ ഇടപെട്ടാണ് താക്കോല്‍ സ്ഥാനം രമേശ് ചെന്നിത്തലയ്ക്ക് നല്‍കിയത്.

ശബരിമലയില്‍ നേര്‍ച്ചയിടരുതെന്ന് ഒരു അവര്‍ണനും പറഞ്ഞിട്ടില്ല. ഇതൊക്കെ ചിലരുടെ തന്ത്രമാണ്. അമ്പലങ്ങളില്‍ സവര്‍ണാധിപത്യമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ഒരു പരിധിവരെ സര്‍ക്കാരിന് കഴിഞ്ഞു. വിധി നടപ്പാക്കിയില്ലായിരുന്നെങ്കില്‍ പിണറായി വിജയന്‍ രാജിവയ്ക്കണമെന്ന് പറഞ്ഞേനെ. പിണറായി സര്‍ക്കാര്‍ ശബരിമലയ്ക്കായി 800 കോടിയാണ് നല്‍കിയത്. 18 കൊല്ലം മുമ്പ് പിന്നോക്ക, പട്ടിക വിഭാഗങ്ങള്‍ക്ക് നിയമനം ലഭിക്കാനായി ദേവസ്വം ബോര്‍ഡിനോട് സമരംചെയ്തു.

അന്ന് ഒരു സവര്‍ണനും, രാഷ്ട്രീയക്കാരനും ഒപ്പംനിന്നില്ല. ഇന്ന് അഞ്ച് ദേവസ്വം ബോര്‍ഡുകളിലായി 20,000 ആളുകള്‍ ജോലിചെയ്യുന്നു. അതില്‍ 96 ശതമാനവും സവര്‍ണരാണ്. ഈഴവ വിഭാഗം 3.5 ശതമാനം മാത്രമാണുള്ളതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News