അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം; പ്രതികളെ റിമാന്‍ഡ് ചെയ്തു

നെയ്യാറ്റിന്‍ക്കരയില്‍ ജപ്തി ഭീഷണിയെ തുടര്‍ന്ന് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളായ ഭര്‍ത്താവിനെയും ബന്ധുക്കളെയും റിമാന്‍ഡ് ചെയ്തു. ആത്മഹത്യയുടെ പ്രധാന ഉത്തരവാദി അമ്മായിയമ്മയായ കൃഷ്ണമ്മയെന്ന് മകന്‍ ചന്ദ്രന്‍റെ മൊ‍ഴി. ഒരു വീട്ടില്‍ തന്നെ രണ്ട് അടുക്കളയിലാണ് ഇരു കൂട്ടരും പാചകം പോലും ചെയ്തിരുന്നതായി പ്രതികള്‍ മൊ‍ഴി നല്‍കി.ആത്മഹത്യക്ക് ശേഷം ഭര്‍ത്താവ് ചന്ദ്രന് നിയമോപദേശം ലഭിച്ചതായി പോലീസിന് വിവിരം ലഭിച്ചു.

നെയ്യാറ്റിന്‍ക്കരയില്‍ അമ്മയും മകളും തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ഭര്‍ത്താവ് ചന്ദ്രന്‍, ബന്ധുക്കളായ കൃഷ്ണമ്മ, ശാന്ത, കാശി, എന്നീവരെ റിമാന്‍ഡ് ചെയ്തത്. ഇവര്‍ക്കെതിരെ ആത്മഹത്യ പ്രേരണാകുറ്റം,ഗാര്‍ഹിക പീഡനം, ആണ് ചുമത്തിയിരിക്കുന്നത്. വൈകിട്ടോടെ നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് കോടതി രണ്ടില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

മന്ത്രവാദം അടക്കമുളള ആക്ഷേപങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തും, വെളളറട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബിജു വി നായരിനാണ് അന്വേഷണ ചുമതല. അമ്മായിയമ്മയായ കൃഷ്ണമ്മയുടെ പെരുമാറ്റം ആണ് ഭാര്യയേയും മകളേയും ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് മകനായ ചന്ദ്രന്‍ നല്‍കിയ മൊ‍ഴി. ഇരുവരേയും വ്യക്തിഹത്യ ചെയ്യും വിധത്തിലുളള പെരുമാറ്റം കൃഷ്ണമ്മയില്‍ നിന്ന് ഉണ്ടായതായി പോലീസിന് മൊ‍ഴി ലഭിച്ചിട്ടുണ്ട്.

ഒരു വീട്ടില്‍ തന്നെ രണ്ട് അടുക്കളയിലാണ് ഇരു കൂട്ടരും പാചകം പോലും ചെയ്തിരുന്നതായി പ്രതികള്‍ മൊ‍ഴി നല്‍കി. ബാങ്കിന്‍റെ ജപ്തി ഒ‍ഴിവാക്കാന്‍ വീട് വില്‍ക്കാന്‍ തീരുമാനിച്ചെങ്കിലും ഭര്‍ത്തൃമാതാവായ കൃഷ്ണമ്മ അതും മുടക്കി എന്ന മനോവിഷമം ആത്മഹത്യക്ക് കാരണമായി . പ്രതികളെ അന്വേഷണോദ്യേഗസ്ഥനായ വെളളറട സര്‍ക്കിള്‍ ഇന്സ്പെക്ടര്‍ ബിജു വി നായര്‍ ചോദ്യം ചെയ്തു.

ആവശ്യമെങ്കില്‍ മാത്രം പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാം എന്നതാണ് പോലീസിലെ ധാരണ. അതിനിടെ ആത്മഹത്യയെ തുടര്‍ന്നുളള സമരം സര്‍ക്കാരിനെതിരെ തിരിക്കാന്‍ ബിജെപി അനുഭാവം പുലര്‍ത്തുന്ന വിഎസ്ഡിപി എന്ന സാമുദിയിക സംഘടനാ ഭാരവാഹികള്‍ ശ്രമിച്ചതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്‍റലിജന്‍സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഭര്‍ത്താവായ ചന്ദ്രനെ ചോദ്യം ചെയ്യും മുന്‍പ് നിയമസഹായം ലഭിച്ചിരുന്നതായും പോലീസിന് സംശയം ഉണ്ട്. ബാങ്ക് ഉദ്യോഗസ്ഥരുടെ മൊ‍ഴി കൂടി രേഖപെടുത്തിയ ശേഷം അന്തിമ റിപ്പോര്‍ട്ട് തയ്യാരാക്കും. ഇന്ന് കൂടുതല്‍ ബന്ധുക്കലുടെയും അയല്‍ക്കാരുടെയും മൊ‍ഴി രേഖപെടുത്താനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel