ഗാന്ധി ഘാതകൻ ഗോഡ്‌സെ ദേശഭക്തനെന്ന് ബിജെപി നേതാവ് പ്രജ്ഞ സിംഗ് ടാക്കൂർ. ഗോഡ്സെയെ തീവ്രവാദിയെന്ന് വിളിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മറുപടി ലഭിക്കുമെന്നും പ്രജ്ഞ.
ബിജെപിയാണ് ഗോഡ്‌സയെ പിന്തുണയ്ക്കുന്നതെന്ന് വ്യക്തമായെന്ന് കോണ്ഗ്രെസ് ആരോപിച്ചു.
ഇന്ത്യയിലെ ആദ്യ ഭീകരവാദി ഹിന്ദുവായ ഗോഡ്സെയാണെന്ന കമല്‍ഹാസന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് ഗോഡ്സെയെ പുകഴ്ത്തിയുള്ള ബിജെപി നേതാവ് പ്രജ്ഞ സിഗിന്റെ വാക്കുകൾ
ഗോഡ്സെ ദേശഭക്തൻ ആണ്. എന്നും ദേശഭക്തൻ ആയിരിക്കും. ഗോഡ്സെയെ തീവ്രവാദിയെന്ന് വിളിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മറുപടി ലഭിക്കുമെന്നുമായിരുന്നു പ്രജ്ഞയുടെ പ്രസ്താവന.വ്യാപക പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളിൽ പ്രസ്താവനയ്ക്ക് എതിരെ ഉയർന്നത്.
മോദിക്കും അമിത് ഷായ്ക്കും പ്രിയപ്പെട്ട പ്രജ്ഞാ എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നു. ബിജെപിയാണ് ഗോഡ്സെയെ പിന്തുണയ്ക്കുന്നതെന്ന് വ്യക്തമായെന്നും കോൺഗ്രസ് ആരോപിച്ചു.
പ്രസ്‌താവനയിൽ മോദി നിരുപാധികം മാപ്പ് പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷനെയും കോൺഗ്രസ് സമീപിച്ചു.
പ്രതിഷേധം ശക്തമായതോടെ പ്രജ്ഞയെ ബിജെപി തള്ളിപ്പറഞ്ഞു. മാപ്പ് പറയാനും ആവശ്യപ്പെട്ടു. അതേസമയം ഗോഡ്‌സെയ്ക്ക് എതിരായ പ്രസ്താവന ഹിന്ദു വികാരം വൃണപ്പെടുത്തി എന്നാരോപിച്ച് മക്കൾ നീതി മയ്യം നേതാവ് കമൽ ഹാസനെതിരെ ഹിന്ദു സേന നൽകിയ ഹർജി പട്യല ഹൗസ് കോടതി ആഗസ്റ്റിൽ പരിഗണിക്കും.
ഗോഡ്സെയെ അനുകൂലിച്ചും ഗാന്ധിജിയെ വിമര്‍ശിച്ചും കൂടുതല്‍ ബിജെപി നേതാക്കള്‍ രംഗത്ത്
രാഷ്ട്രപിതാവ് ഗാന്ധിജിയെ വെടിവച്ച് കൊലപ്പെടുത്തിയ ആര്‍എസ്എസ് വര്‍ഗീയവാദി ഗോഡ്സെ രാജ്യസ്നേഹിയെണെന്ന ബിജെപി സ്ഥാനാര്‍ത്ഥി പ്രജ്ഞാ സിംഗ് ഠാക്കൂറിന്‍റെ പരാമര്‍ശത്തിന് പിന്നാലെ കൂടുതല്‍ ബിജെപി നേതാക്കള്‍ ഗോഡ്സെയെ അനുകൂലിച്ച് രംഗത്ത്.
കേന്ദ്രമന്ത്രി അനന്ദ് കുമാര്‍ ഹെഗ്ഡെ, ബിജെപി എംപി നളിന്‍ കുമാര്‍ കട്ടീല്‍ എന്നിവരാണ് ഗോഡ്സെ അനുകൂല പരാമര്‍ശവുമായി രംഗത്തെത്തിയത്.
ഗോഡ്സെ ഇപ്പോള്‍ ചര്‍ച്ചയാവുന്നതില്‍ സന്തോഷമുണ്ട് ഗോഡ്സെയും സന്തോഷിക്കുന്നുണ്ടാവും. ഗോഡ്സെയെകുറിച്ചുള്ള പരാമര്‍ശത്തില്‍ പ്രജ്ഞാ സിംഗ് മാപ്പുപറയേണ്ട കാര്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
പ്രജ്ഞാ സിംഗിന്‍റെ പരാമര്‍ശത്തിനെതിരെ രാജ്യവ്യാപകമായി തന്നെ കടുത്ത എതിര്‍പ്പുകളാണ് ഉയര്‍ന്നത്. ഇതിനുപിന്നാലെ നിലപാടുമാറ്റിയ ബിജെപി പ്രജ്ഞാ സിംഗ് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഇതിന് പിന്നാലെയാണ് കൂടുതല്‍ കേന്ദ്ര നേതാക്കള്‍ ഗോഡ്സെ അനുകൂല പരാമര്‍ശം നടത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here