യാക്കൂബ് വധക്കേസ്; അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി

കണ്ണൂര്‍: സിപിഐഎം പ്രവര്‍ത്തകന്‍ ഇരിട്ടി പുന്നാട് കോട്ടത്തെക്കുന്നിലെ കാണിക്കല്ലുവളപ്പില്‍ യാക്കൂബിനെ (24) ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി.

അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട് ) ആണ് കേസില്‍ വിധി പറഞ്ഞത്. ശിക്ഷ അല്‍പസമയത്തിനകം പ്രഖ്യാപിക്കും.

പ്രതികളായ ശങ്കരന്‍ മാസ്റ്റര്‍, മനോഹരന്‍, വിജേഷ്, പ്രകാശ്, കാവ്യേഷ് എന്നിവശരയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.

ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി (54) ഉള്‍പ്പെടെ പതിനാറ് ആര്‍എസ്എസ്- ബിജെപിക്കാരാണ് പ്രതികളാണ് ഉണ്ടായിരുന്നത്. കേസില്‍ മറ്റ്പ്രതികളെ വെറുതെ വിട്ടു.

2006 ജൂണ്‍ 13ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. സുഹൃത്തിന്റെ വീട്ടില്‍ സംസാരിച്ചുകൊണ്ടിരുന്ന യാക്കൂബിനെ പിന്തുടര്‍ന്നെത്തിയ അക്രമികള്‍ ബോംബെറിഞ്ഞ് കൊല്ലുകയായിരുന്നു.

23 സാക്ഷികളെ കോടതിമുമ്പാകെ വിസ്തരിച്ചു. 49 രേഖകളും തൊണ്ടിമുതലുകളും കോടതി പരിഗണിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News