വിജയാഘോഷത്തിനിടെ അക്രമം അ‍ഴിച്ചുവിട്ട് മുസ് ലിം ലീഗ്

തിരൂർ വെട്ടം പറവണ്ണയിൽ വിജയാഘോഷത്തിനിടെ മുസ് ലിം ലീഗ് അക്രമം. സിപിഐഎം പ്രവർത്തകരുടെ 2 വീടുകളും ഓട്ടോറിക്ഷയും തകർത്തു. സമീപത്തെ പള്ളിക്ക് കല്ലെറിഞ്ഞതിനെ തുടർന്ന് നമസ്കാരം നിർത്തിവെച്ചു.
രാത്രി 8.മണിയോടെയാണ് അക്രമം നടന്നത്.

നോമ്പ് തുറന്ന് ശേഷം പറവണ്ണ ആലിൻ ചുവട് മേഖലയിലെ ലീഗ് പ്രവർത്തകർ പ്രദേശത്ത് വിജയാഘോഷം നടത്തുകയും ഇതിന്റെ മറവിൽ സി പി ഐ എം പ്രവർത്തകരുടെ വീടുകൾക്ക് നേരെ തിരിയുകയുമായിരുന്നു. റംസാൻ മാസമായിട്ടും തെറി വിളിച്ചും ആഭാസകരവുമായുമാണ് ലീഗ് സംഘം ഇ ടി മുഹമ്മദ് ബഷീറിന്റ വിജയം ആഘോഷിച്ചത്.

ബീച്ചിൽ നിന്നാരംഭിച്ച പ്രകടനം എം ഇ എസിന് പടിഞ്ഞാറ് ഭാഗത്തെത്തുകയും സി പി ഐ എം പ്രവർത്തകരായ കമ്മുക്കാനകത്ത് സൈതലവിയുടെയും ബടനാത്ത് യൂസഫിന്റെയും വീടുകളിലേക്ക് ഇരച്ചുകയറുകയും കല്ലും വടികളും ഉപയോഗിച്ച് വീട് ആക്രമിച്ചു.

ബടനാത്ത് അബ്ബാസിന്റ ഓട്ടോറിക്ഷ അക്രമികൾ തല്ലി തകർത്തു. സമീപത്തെ സിപിഐഎം പ്രവർത്തകരുടെ വീടുകളിലേക്കും കല്ലേറ് നടത്തി. തുടർന്ന് അക്രമിസംഘം സമീപത്തെ റഹ് മത്താബാദ് ജുമാ മസ്ജിദിലേക്ക് തിരിഞ്ഞു. നമസ്കാര സമയമായിട്ടും പള്ളിക്കുള്ളിലേക്ക് കല്ലെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

ഇതേ തുടർന്ന് ഇശാ നമസ്കാരത്തിനെത്തിയവർ നമസ്കാരം നിർത്തി ഓടി. എൽ ഡി എഫ് സ്ഥാനാർത്ഥിയായിരുന്ന പി വി അൻവറിന് സ്ഥാനാർത്ഥി പര്യടനത്തിനിടെ സ്വീകരണം കൊടുത്തതിന്റെ പേരിലാണ് ലീഗ് ക്രിമിനൽ സംഘം പള്ളിക്ക് നേരെ കല്ലെറിഞ്ഞത്.

വിവരമറിഞ്ഞ് തിരൂർ എസ് ഐ യുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തിയപ്പോഴെക്കും അക്രമികൾ രക്ഷപ്പെട്ടു. സംഭവത്തെ തുടർന്ന് വൻ പോലീസ് സംഘത്തെ പ്രദേശത്ത് വിന്യസിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News