ന്യൂഡൽഹി: ഗുരുഗ്രാമിൽ നിസ്കാരം കഴിഞ്ഞുവന്ന യുവാവിന് തീവ്രഹിന്ദുത്വവാദികളുടെ മര്‍ദ്ദനം. നിസ്കാര തൊപ്പി അഴിപ്പിച്ച ശേഷം ജയ‌് ശ്രീറാം എന്നും ഭാരത‌് മാതാ കീ ജയ‌് എന്നും വിളിക്കാൻ നിർബന്ധിച്ചു.
വിസമ്മതിച്ചപ്പോള്‍ പന്നിയിറിച്ചി തീറ്റിപ്പിക്കുമെന്ന് ഭീഷണിമുഴക്കി. തയ്യല്‍ ജോലിക്കാരനായ മുഹമ്മദ‌് ബർഖത്തി (25)നു നേരെയാണ‌് ഗുരുഗ്രാമിലെ ജാക്കൂബ‌്പുരയിൽ ശനിയാഴ്ച രാത്രി പത്തുമണിയോടെ ആക്രമണമുണ്ടായത‌്.
സിറ്റി പൊലീസ് കേസെടുത്തെങ്കിലും സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.
തയ്യാല്‍ ജോലിക്കായി ഈ മാസം ആദ്യമാണ് മുഹമ്മദ് ബര്‍ഖത്ത് ഗുരുഗ്രാമില്‍ എത്തിയത്.
രാത്രി യുവാവിനെ തടഞ്ഞുനിര്‍ത്തിയ സംഘം തൊപ്പി അഴിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തൊപ്പി അഴിക്കാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് മര്‍ദ്ദിച്ചു.
വസ്ത്രം വലിച്ചു കീറി.ഈ പ്രദേശത്ത‌് നിസ‌്കാരത്തൊപ്പി ധരിക്കാൻ അനുവാദമില്ലെന്ന് പറഞ്ഞുകൊണ്ടാണ‌് മർദനമുണ്ടായത‌്.
സംഘത്തിന്റെ പിടിയില്‍ നിന്ന് ഓടി രക്ഷപ്പെട്ട യുവാവ് വിവരം സഹോദരനെ ഫോൺ വിളിച്ചറിയിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആശുപത്രി അധികൃതരാണ‌് പൊലീസിൽ വിവരമറിയിച്ചത‌്. മതവികാരം വൃണപ്പെടുത്തിയതിനാണ്പൊലീസ‌് കേസെടുത്തിട്ടുള്ളത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here