ബിഹാറിലെ ബഗുസരായിൽ മുസ‌്ലിംയുവാവിന്റെ പേര‌് ചോദിച്ച‌് മനസ്സിലാക്കിയശേഷം വെടിവച്ച‌് പരിക്കേൽപ്പിച്ചു. പാകിസ്ഥാനിലേക്ക‌് പോകാൻ ആക്രോശിച്ചാണ‌് മുഹമ്മദ‌് ഖാസിം എന്ന യുവാവിനെ രാജീവ‌് യാദവ‌് എന്നയാൾ വെടിയുതിർത്തത‌്.
പരിക്കേറ്റ യുവാവിനെ പൊലീസ‌് എത്തിയാണ‌് ആശുപത്രിയിൽ എത്തിച്ചത‌്. സംഭവത്തെക്കുറിച്ച‌് ഖാസിം പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പൊലീസ‌് കേസ‌് രജിസ്റ്റർ ചെയ‌്തെങ്കിലും പ്രതിയെ അറസ്റ്റ‌് ചെയ‌്തിട്ടില്ല.
തന്നെ തടഞ്ഞുനിർത്തിയശേഷം രാജീവ‌് യാദവ‌് പേര‌് ചോദിച്ചെന്ന‌് ഖാസിം പറയുന്നു. പേരു പറഞ്ഞ ഉടൻ കൈയിൽ സൂക്ഷിച്ച പിസ്റ്റൾകൊണ്ട‌് വെടി ഉതിർത്തശേഷം ഓടി രക്ഷപ്പെട്ടു. പുറത്ത‌് വെടിയേറ്റ ഖാസിം സമീപത്തുണ്ടായിരുന്നവരുടെ സഹായം തേടിയെങ്കിലും ആരും സഹായിച്ചില്ല. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഖാസിം അപകടനില തരണംചെയ‌്തു. സോഷ്യൽ മീഡിയിൽ വാർത്ത പ്രചരിച്ചതിനെത്തുടർന്ന‌് വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടുണ്ട‌്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here