പെരിന്തല്‍മണ്ണയില്‍ യുവാവിന് കാമുകിയുടെ ബന്ധുക്കളുടെ ക്രൂരമര്‍ദ്ദനം; കയ്യും കാലും അടിച്ചൊടിച്ചു, പൊള്ളലേല്‍പ്പിച്ചു; മൂത്രം കുടിപ്പിച്ചു; അവശനായപ്പോള്‍ റെയില്‍വേ ട്രാക്കിലെറിഞ്ഞു

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ പ്രണയിച്ചതിന് യുവാവിന് ക്രൂര മര്‍ദ്ദനം. പാതായിക്കര ചുണ്ടമ്പറ്റ സ്വദേശി നാഷിദ് അലിയെയാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ചത്.

20 വയസ്സുള്ള നാഷിദ് അലിയെ മണിക്കൂറുകള്‍ നേരം ക്രൂരമായ മര്‍ദ്ദനത്തിനാണ് ഇരയാക്കിയത്. ഇരു കയ്യും കാലും അടിച്ചൊടിച്ചു. ദേഹത്ത് കത്തികൊണ്ട് വരഞ്ഞു. പൊള്ളലേല്‍പ്പിച്ചു. മൂത്രം കുടിപ്പിച്ചു. അവശനായി തളര്‍ന്ന് വീണപ്പോള്‍ റെയില്‍വേ ട്രാക്കിലെറിഞ്ഞ് അക്രമി സംഘം കടന്നു.

ഫോണില്‍വിളിച്ച് വരുത്തി വാഹനത്തില്‍കയറ്റിക്കൊണ്ടുപോയായിരുന്നു മര്‍ദ്ദനമെന്ന് ബന്ധുക്കള്‍ പറയുന്നു. അഞ്ചുപേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നത്. നാഷിദ് പ്രണയിച്ച വലമ്പൂര്‍ സ്വദേശിനിയുടെ ബന്ധുക്കളാണ് അക്രമികള്‍.

ഗുരുതരമായി പരിക്കേറ്റ നൗഷാദ് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നാഷിദ് അലിയുടെ മൊഴി രേഖപ്പെടുത്തിയ പോലിസ് അന്വേഷണമാരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here