കോട്ടയത്ത് ചികിത്സ ലഭിക്കാതെ രോഗി മരിച്ചതായി ആക്ഷേപം

കോട്ടയത്ത് ചികിത്സ ലഭിക്കാതെ രോഗി മരിച്ചതായി ആക്ഷേപം. ഇടുക്കി സ്വരാജ് സ്വദേശി ജേക്കബ് തോമസാണ് മരണമടഞ്ഞത്. മരണം സംഭവിച്ചത് സ്വകാര്യ ആശുപത്രിയില്‍. മരണത്തെ രാഷ്ട്രീയവത്കരിച്ച് ജനങ്ങളെ മെഡിക്കല്‍ കോളജിനെതിരെ തിരിക്കാന്‍ കോണ്‍ഗ്രസ് ശ്രമം.സംഭവത്തില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടു.

കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന ജേക്കബ് തോമസിനെ, അവസ്ഥ ഗുരുതരമായതിനെ തുടര്‍ന്നാണ് ഉച്ചയ്ക്ക് 2.23 ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. എന്നാല്‍ എച്ച് വണ്‍ എന്‍ വണ്‍ ബാധ സംശയിച്ചിരുന്ന ജേക്കബ് തോമസിന് ചികിത്സ നല്‍കാന്‍ വെന്റിലേറ്റര്‍ ഒഴിവില്ലായിരുന്നു.

വെന്റിലേറ്റര്‍ ഒഴിവില്ലെന്ന് ബോധ്യമായതോടെ 2.40 ന് തെള്ളകത്തെ സ്വകാര്യ ആശുപത്രികളായ കാരിത്താസ്, മാതാ എന്നിവിടങ്ങളില്‍ രോഗിയുമായി ആംബുലന്‍സ് പോയി.

ഇരു ആശുപത്രികളിലും രോഗിക്ക് ചികിത്സ ലഭിച്ചില്ല. മാതാ ആശുപത്രിയില്‍ എത്തിയപ്പോള്‍ അവിടെയും തര്‍ക്കമുണ്ടായെന്നും അതിനിടെ ആംബുലന്‍സിനുള്ളില്‍ വച്ച് നിലവഷളായി ജേക്കബ് തോമസ് മരിച്ചതെന്നുമാണ് മകള്‍ മാധ്യമങ്ങളോട് പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News