മുംബൈയില്‍ മലയാളി ഡീക്കന്‍ കുര്‍ബാനക്കിടെ കുഴഞ്ഞു വീണ് മരിച്ചു

മുംബൈ സാകിനാക്ക മേരി മാതാ ഇടവകയിലെ ഡീക്കന്‍ ജെറിന്‍ ജോയ്സണ്‍ ചിറ്റലപ്പിള്ളിയാണ് നെരൂള്‍ സെന്റ് ലിറ്റില്‍ ഫ്‌ലവര്‍ പള്ളിയില്‍ കുര്‍ബാന കഴിഞ്ഞു അള്‍ത്താരയിലേക്ക് മടങ്ങവേ കുഴഞ്ഞു വീണ് മരിച്ചത്.

ഡിസംബറില്‍ വൈദിക പട്ടം സ്വീകരിക്കാനിരിക്കവെയാണ് ജെറിന്റെ ആകസ്മിക വേര്‍പാട്.

അള്‍ത്താരയില്‍ കുഴഞ്ഞു വീണ ഉടനെ അടുത്തുള്ള ടെര്‍ണ ഹോസ്പിറ്റലില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ജെറിന്‍ ജോയ്സണ്‍ ചിറ്റലപ്പിള്ളിയുടെ അകാല വിയോഗം ഞെട്ടലോടെയാണ് നഗരം കേട്ടത്.

സാകിനാക്ക സാക്കി വിഹാര്‍ കോംപ്ലക്‌സ് ബില്‍ഡിങ് 3 ബി 602 ല്‍ താമസിക്കുന്ന തൃശൂര്‍ കാട്ടൂര്‍ ചിറ്റലപ്പിള്ളി ജോയ്‌സണ്‍ ഫ്രാന്‍സിസ് മേരി ദമ്പതികളുടെ മകനാണ്.

മേരി മാതാ ഇടവകയില്‍ ജനിച്ചു വളര്‍ന്ന ജെറിന്‍ വൈദികനാകാനാണ് 2007 ല്‍ കല്യാണ്‍ രൂപതയില്‍ ചേരുന്നത്.

മരണത്തിന് തലേ ദിവസമായിരുന്നു ജെറിന്‍ 27 വയസ്സ് പൂര്‍ത്തിയാക്കിയത്.

കഴിഞ്ഞ വര്‍ഷം പൂനെയില്‍ വച്ച് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് മുംബൈ ഹിന്ദുജ ഹോസ്പിറ്റലിലെ ചികിത്സയിലായിരുന്നു ജെറിന്‍.

പൂര്‍ണ ആരോഗ്യവാനാണെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയതിന് ശേഷമാണ് വീണ്ടും സജീവമായത്.

സംസ്‌കാര ചടങ്ങുകള്‍ ചൊവ്വാഴ്ച ജൂണ്‍ 25ന് സാകിനാക്കയിലെ മേരി മാതാ പള്ളിയില്‍ നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News