ഭാര്യയേയും മൂന്ന് മക്കളേയും കഴുത്തറുത്ത് കൊലപ്പെടുത്തി; നാടുവിട്ട അധ്യാപകന്‍ അറസ്റ്റില്‍

ഭാര്യയേയും മൂന്ന് മക്കളേയും ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം കത്തെഴുതി വെച്ച് രക്ഷപ്പെട്ട അധ്യാപകന്‍  പൊലീസ് പിടിയില്‍. സൗത്ത് ഡല്‍ഹിയിലെ മെഹ്‌റൗലിയിലാണ് സംഭവം നടന്നത്. 

സൗത്ത് ഡല്‍ഹിയിലെ സ്വകാര്യ സ്ഥാപനത്തിലെ ട്യൂഷന്‍ അധ്യാപകനായ ഉപേന്ദ്ര ശുക്ലയാണ് കൊലപാതകം നടത്തിയത്. ഭാര്യയേയും മക്കളേയും കൊലപ്പെടുത്തുകയാണെന്നും കൊലപ്പെടുത്തുന്നതിന്റെ കാരണം തനിക്ക് തന്നെ അറിയില്ലെന്നും കത്തെഴുതി വെച്ചാണ് പ്രതി ഒ‍ളിവില്‍ പോയത്. 

പ്രതിയും  പ്രതിയുടെ അമ്മയും ഭാര്യയും 7  വയസുകാരിയായ മകളും 5 വയുസുകാരനായ ആണ്‍കുട്ടിയും 2 മാസം പ്രായമുള്ള പെണ്‍കുട്ടിയും ഭാര്യയും  അമ്മയുമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. 

ഇയാള്‍ പുലര്‍ച്ചെ വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുന്നതു ശ്രദ്ധയില്‍പെട്ട പ്രതിയുടെ അമ്മ ഇവരുടെ മുറിയിലേക്ക് ചെന്നെങ്കിലും വാതില്‍ പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു.

സംശയം തോന്നിയ ഇവര്‍  തന്നെ അയല്‍വീട്ടില്‍ ചെന്ന് കാര്യം അറിയിക്കുകയായിരുന്നു. അയല്‍വാസികളെത്തി  പരിശോധിച്ചപ്പോ‍ഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ഇവര്‍  പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.  കടന്നുകളായാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടുകയും ചെയ്തു. 

ചോദ്യം ചെയ്യലില്‍ താന്‍ വിഷാദരോഗത്തിന് അടിമപ്പെട്ടിരുന്നെന്നും  കൊലപാതകത്തിന്റെ കാരണം തനിക്ക് തന്നെ അറിയില്ലെന്നുമാണ് ഇയാള്‍ മൊഴി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News