ദുബായ് ബസ് അപകടത്തിന് കാരണം ഡ്രൈവറുടെ പിഴവ്; ഏഴ് വര്‍ഷം തടവും മരിച്ചവരുടെ ആശ്രിതര്‍ക്ക് 34 ലക്ഷം ദിര്‍ഹം നല്‍കണമെന്നും പ്രോസിക്യൂഷന്‍

ദുബായില്‍ കഴിഞ്ഞ ജൂണ്‍ ആറിന് ഏഴ് മലയാളികളുള്‍പ്പെടെ 17 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിന് കാരണം ഡ്രൈവറുടെ പിഴവാണെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

ബസ് ഡ്രൈവര്‍ മണിക്കൂറില്‍ 94 കിലോമീറ്റര്‍ വേഗത്തില്‍ ബസ് ഓടിക്കുകയും സൂചനാ ബോര്‍ഡ് പിന്തുടരാതിരിക്കുകയും ചെയ്തതായി പ്രോസിക്യൂഷന്‍ അറിയിച്ചു. ഡ്രൈവര്‍ ഏഴ് വര്‍ഷം തടവു അനുഭവിക്കുകയും മരിച്ചവരുടെ ആശ്രിതര്‍ക്ക് 34 ലക്ഷം ദിര്‍ഹം ദയാധനം നല്‍കുകയും വേണമെന്ന് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടു.

ജൂണ്‍ ആറിന് ഒമാനില്‍ നിന്ന് ദുബായിലേയ്ക്ക് വരികയായിരുന്ന മുവസലാത്ത് ബസ് റാഷിദിയ്യ എക്‌സിറ്റിലെ ഉയരം ക്രമീകരിക്കുന്ന ഇരുമ്പു തൂണില്‍ ഇടിച്ചായിരുന്നു അപകടം. ഒമാന്‍ സ്വദേശിയാണ് ബസ് ഓടിച്ചിരുന്നത്.

ബസുകള്‍ പ്രവേശിക്കാന്‍ പാടില്ലാത്ത റാഷിദിയ്യ മെട്രോ സ്റ്റേഷനിലേയ്ക്കുള്ള റോഡിലേയ്ക്ക് പ്രവേശിച്ചതാണ് അപകട കാരണമായത്.
ബസിന്റെ മുകള്‍ ഭാഗം ഇരുമ്പു കൊണ്ട് നിര്‍മിച്ച ട്രാഫിക് ബോര്‍ഡിലേയ്ക്ക് ഇടിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News