തടവ് ചാടാന്‍ സഹതടവുകാരിയുടെ സഹായം ലഭിച്ചു; മതില്‍ ചാടികടന്നത് കമ്പിയില്‍ സാരി ചുറ്റി

 

അട്ടകുളങ്ങര വനിതാ ജയിലില്‍ നിന്ന് തടവ് ചാടാന്‍ സഹതടവുകാരിയുടെ സഹായം ലഭിച്ചതായി പോലീസ് പിടിയിലായ തടവുകാരുടെ മൊഴി. കമ്പിയില്‍ സാരി ചൂറ്റിയാണ് മതില്‍ ചാടികടന്നതെന്നും തടവുകാരുടെ കുറ്റസമ്മതം. ഓട്ടോ ഡ്രൈവറുടെ ഫോണില്‍ നിന്ന് കാമുകനെ വിളിച്ചതാണ് കേസില്‍ നിര്‍ണ്ണായ വഴിത്തിരിവായി.

അട്ടകുളങ്ങര വനിതാ ജയിലില്‍ നിന്ന് ജയില്‍ ചാടുന്നതിന് സഹതടവുകാരിയുടെ സഹായം ലഭിച്ചതായിട്ടാണ് ശില്‍പ്പയും, സന്ധ്യയും പോലീസിനോട് സമ്മതിച്ചത്. ജയിലിന് സമീപത്തെ ബയോ ഗ്യാസ് കുഴിക്ക് സമീപം ചാരിവെച്ചിരുന്ന ഇരുമ്പ് കമ്പിയില്‍ സാരി കെട്ടിയാണ് മതിലിന് മുകളിലേക്ക് വലിഞ്ഞ് കയറിയതെന്നും ഇരുവരും പോലീസിനോട് സമ്മതിച്ചു.

ഇന്ന് പുലര്‍ച്ചയോടെ പ്രതികളെ പിടികൂടിയ പാലോട് പോലീസ് കേസ് രജിസ്ട്രര്‍ ചെയ്ത ഫോര്‍ട്ട് പോലീസിന് തടവുകാരെ കൈമാറുകയായിരുന്നു.ഇരുവരേയും ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ പ്രതാപചന്ദ്രന്‍ നായര്‍ ജയിലെത്തിച്ച് തെളിവെടുത്തു. തടവുകാര്‍ വര്‍ക്കലയിലേക്കുളള യാത്രക്കിടയില്‍ കാപ്പില്‍ നിന്ന് ഒരു ഓട്ടോയില്‍ കയറി.

ഓട്ടോ ഡ്രൈവറായ ബാഹുലേയനോട് തടവുകാര്‍ വീട്ടിലേക്ക് വീളിക്കാന്‍ മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടു. ഓട്ടോ ഡ്രൈവറുടെ ഫോണിലൂടെ തടവുകാരില്‍ ഒരാള്‍ കാമുകനെ ബന്ധപ്പെട്ടത് നിര്‍ണ്ണായ വഴിത്തിരിവായി. യാത്രികരുടെ സംസാരിത്തിലും ,പെരുമാറ്റത്തിലും സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.

വര്‍ക്കലയില്‍ നിന്ന് കൊല്ലം പാരിപളളിയിലേക്ക് പോയ ശില്‍പ്പയും സന്ധ്യയും സ്‌ക്കൂട്ടര്‍ മോഷ്ടിച്ചു. നമ്പര്‍ പ്ലേറ്റില്‍ കൃതൃമത്വം നടത്തി പാലോട് ഭാഗത്ത് എത്തി. ഇരുവരും പാലോട് അടപ്പ് പാറയിലെ കോളനിയലെത്തിയതായി റൂറല്‍ എസ്പി ബി അശോകന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പാലോട് എസ്‌ഐ തടവുകാരെ നാട്ടുകാരുടെ സഹായത്തോടെ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു.

തടവുകാരെ റിമാന്‍ഡ് ചെയ്ത ശേഷം കൂടുതല്‍ സുരക്ഷയുളള മറ്റൊരു ജയിലേക്ക് മാറ്റാന്‍ സാധ്യതയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News