പതിനഞ്ചുകാരിയെ കൊന്ന് കിണറ്റില്‍ തള്ളി; അമ്മയും കാമുകനും പിടിയില്‍

നെടുമങ്ങാട് ദുരൂഹ സാഹചര്യത്തില്‍ പതിനഞ്ചകാരിയുടെ മൃതദേഹം പൊട്ടകിണറ്റില്‍ കണ്ട സംഭവത്തില്‍ അമ്മയും, കാമുകനും പോലീസ് കസ്റ്റഡിയില്‍. പത്ത് ദിവസിലേറെ പഴക്കം ഉളള മൃതദേഹം ആണ് പോലീസ് പൊട്ടകിണറ്റില്‍ നിന്ന് കണ്ടെടുത്തത്.

നെടുമങ്ങാട് കാരന്തല സ്വദേശിനിയായ പതിനഞ്ച്കാരിയുടെ മൃതദേഹം പൊട്ടകിണറ്റില്‍ കണ്ടെത്തിയ സംഭവത്തിലാണ് അമ്മ മഞ്ജുഷയേയും കാമുകന്‍ അനീഷിനേയും പോലീസ് പിടികൂടിയത്. പത്താം ക്‌ളാസ് വിദ്യാര്‍ത്ഥിനിയായ മീരയെയാണ് മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

പെണ്‍കുട്ടി മറ്റൊരാളുമായി ഒളിച്ചോടിയെന്ന് പ്രചരിപ്പിച്ച ശേഷം ഇരുവരും തമിഴ്‌നാട്ടിലേക്ക് മുങ്ങുകയായിരുന്നു. മരണപ്പെട്ട പെണ്‍കുട്ടിയുടെ അപ്പൂപ്പന്റെ പരാതിയില്‍ മാന്‍ മിസിംഗ് ആയി രജിസ്ട്രര്‍ ചെയ്ത കേസിലാണ് വഴിതിരിവ് ഉണ്ടായിരിക്കുന്നത്. പിടിയിലായ അമ്മയും, കാമുകനും പരസ്പര വിരുദ്ധമായ രൂപത്തിലാണ് മൊഴി നല്‍കിയതെന്നും ഇരുവരേയും സംശയം ഉണ്ടെന്നും നെടുമങ്ങാട് ഡിവൈഎസ്പി സ്റ്റുവര്‍ട്ട് കീലര്‍ മാധ്യമങ്ങളോട് പറഞ്ഞു

ചെറുമകളെ കാണാതായതിന് പിന്നാലെ മകളായ മഞ്ജുഷയുടെ പെരുമാറ്റത്തില്‍ സംശയം ഉണ്ടായിരുന്നതായി അപ്പൂപ്പന്‍ രാജേന്ദ്രനും വെളിപെടുത്തി.

പ്രതിയായ അനീഷിനെ ഇരുവരും താമസിച്ചിരുന്ന വീട്ടിലെത്തിച്ച് തെളിവെടുത്തു.മൃദേഹത്തിന് പത്ത് ദിവസത്തിലേറെ പഴക്കം ഉണ്ട്. കാമുകിയുടെ മകള്‍ ആത്മഹത്യ ചെയ്താണെന്നും മൃതദേഹം പൊട്ടകിണറ്റില്‍ കൊണ്ടിട്ടത് താനാണെന്നും അനീഷ് സമ്മതിച്ചു.

ഒന്നിലേറെ ആളുകളുമായി ബന്ധമുണ്ടായിരുന്ന മഞ്ജുഷയെ ഭര്‍ത്താക്കന്‍മാരെല്ലാം ഉപേക്ഷിച്ച് പോയതോടെയാണ് പ്രായത്തില്‍ ഏറെ ചെറുപ്പമുളള അനീഷുമായി മഞ്ജുഷ വാടകക്ക് വീടെടുത്ത് താമസം ആരംഭിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചെങ്കില്‍ മാത്രമേ മരണത്തെ പറ്റി അറിയാന്‍ കഴിയു എന്ന് നെടുമങ്ങാട് പോലീസ് അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here