സഞ്ജീവ് ഭട്ടിന്റെ അറസ്റ്റിന് പിന്നില്‍ ഗൂഢാലോചന നടത്തിയവരെക്കുറിച്ച് തുറന്ന് പറഞ്ഞ് ശ്വേത ഭട്ട്

സാധാരണ മരണത്തെ കസ്റ്റഡി മരണമാക്കിയതും അതില്‍ ഭര്‍ത്താവിനെ കുടുക്കിയതും ഗുജറാത്ത് ജാംനഗറിലെ വിഎച്ച്പി നേതാക്കളുടെ ഗൂഢാലോചനയാണെന്ന് ഗുജറാത്ത് മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട്.സാമുദായിക കലാപത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ട ജാംനഗറിലെ പ്രഭുദാസ് വൈഷ്ണാനിയ പിന്നീട് അസുഖത്തെ തുടര്‍ന്നാണ് മരിച്ചത്. അന്ന് പ്രഭുദാസിന്റെ കുടുംബത്തിനുപോലും സഞ്ജീവ് ഭട്ടിനെതിരെ പരാതിയില്ലായിരുന്നു. എന്നാല്‍ വിഎച്ച്പി നേതാക്കള്‍ പ്രഭുദാസിന്റെ സഹോദരനെ കണ്ടതിനുശേഷമാണ് ഇത് കസ്റ്റഡി മരണമാക്കുന്നതെന്നും ശ്വേത പറഞ്ഞു. കോഴിക്കോട്ട് പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ ശ്വേത ‘ദേശാഭിമാനി’യുമായി സംസാരിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here