പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; വിദ്യാര്‍ത്ഥിനിയെ നടുറോഡില്‍ കുത്തി വീഴ്ത്തി സഹപാഠി; രക്ഷയായത് മലയാളി നഴ്‌സിന്റെ മനസാന്നിധ്യം

മംഗലാപുരത്ത് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥിനിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചത് 12 തവണ. പെണ്‍കുട്ടിയെ കുത്തി വീഴ്ത്തിയ ശേഷം യുവാവ് സ്വന്തം കഴുത്തു മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. നാടിനെ നടുക്കിയ സംഭവം നടന്നത് നഗരമധ്യത്തില്‍. ഡാന്‍സറായ 24 കാരന്‍ സുശാന്താണ് എംബിഎ വിദ്യാര്‍ത്ഥിനിയെ കുത്തി വീഴ്ത്തിയത്.

ആളുകള്‍ നോക്കി നില്‍ക്കെ യുവാവ് സഹപാഠിയായ യുവതിയെ തുടരെ തുടരെ കുത്തുകയായിരുന്നു. ഈ സമയം ഇതുവഴി കടന്നുപോയ മലയാളി നഴ്‌സിന്റെ അവസരോചിതമായ ഇടപെടലാണ് ഇരുവരുടെയും ജീവന്‍ രക്ഷിച്ചത്. യുവതിയെ കുത്തി വീഴ്ത്തുമ്പോള്‍ കണ്ടു നിന്നവര്‍ അടുത്തേയ്ക്ക് ചെല്ലാന്‍ ശ്രമിച്ചെങ്കിലും കത്തിവീശി ഇയാള്‍ എല്ലാവരേയും പിന്തിരിപ്പിക്കുകയായിരുന്നു.

ഈ സമയം ഇതുവഴി കടന്ന പോയ ആംബുലന്‍സിലുണ്ടായിരുന്ന നിമി ഇതുകണ്ട് ഓടിയെത്തുകയായിരുന്നു. മറ്റുള്ളവര്‍ നോക്കി നില്‍ക്കെ നിമി ബുദ്ധിപരമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുകയായിരുന്നുവെന്ന് ‘ദ ക്യൂ’ റിപ്പോര്‍ട്ട് ചെയ്തു. ഉള്ളാള്‍ കെ.എസ് ഹെഗ്ഡേ മെഡിക്കല്‍ കോളേജിലെ ജീവനക്കാരിയാണ് നിമി. അക്രമിക്കടുത്തേക്ക് ചെല്ലാന്‍ നിമി ശ്രമിക്കുന്നത് കണ്ട് ആളുകള്‍ പോകരുതെന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു. നിമി അടുത്ത് ചെന്നതോടെ യുവാവ് യുവതിയുടെ ദേഹത്ത് കിടന്നു. ഇതിനിടെ യുവാവിനെ നിമി പിടിച്ചു മാറ്റാന്‍ ശ്രമിച്ചു.

 

ഇതുകണ്ട് സമീപമുണ്ടായിരുന്നവര്‍ ചേര്‍ന്ന് യുവാവിനെ പിടിച്ചുമാറ്റുകയായിരുന്നു. ഇതിനിടെ അടുത്തുള്ള കെട്ടിടത്തില്‍ നിന്നവര്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി. തുടര്‍ന്ന് യുവതിയേയും സുശാന്തിനേയും കെ.എസ് ഹെഗ്ഡേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും തമ്മില്‍ മൂന്നുവര്‍ഷമായുള്ള പരിചയമാണ്. ഡാന്‍സ് ക്ലാസ്സില്‍ വച്ചുള്ള പരിചയമാണ് ക്രൂരതയില്‍ കലാശിച്ചത്. ഇരുവരും സഹപാഠികളായിരുന്നു. പിന്നീട് ഇയാള്‍ പ്രണയാഭ്യര്‍ത്ഥന നടത്തുകയും യുവതി നിരസിക്കുകയുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News