അഫ‌്ഗാനിസ്ഥാനിലെ ഗസ‌്നി പ്രവിശ്യയിൽ താലിബാൻ നടത്തിയ കാർ ബോംബാക്രമണത്തിൽ ഒരുകുട്ടിയും എട്ട‌് എന്‍ഡിഎസ് സുരക്ഷാഉദ്യോഗസ്ഥരുമുൾപ്പെടെ 14 പേർ കൊല്ലപ്പെട്ടതായി അല്‍ ജസീറയുടെ റിപ്പോര്‍ട്ട്. ബോംബാക്രമണത്തിൽ 140 പേർക്ക‌് പരിക്കേറ്റു.
അഫ‌്ഗാനിസ്ഥാനിലെ പ്രധാന ഇന്റലിജൻസ‌് യൂണിറ്റുകളിൽ ഒന്നായ നാഷണൽ ഡയറക്ടറേറ്റ‌് ഓഫ‌് സെക്യൂരിറ്റിയുടെ ഓഫീസിന‌് (എന്‍ഡിഎസ്) സമീപമാണ‌് സ‌്ഫോടനമുണ്ടായത‌്.സംഭവത്തിൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന‌് ഗസ‌്നി പ്രവിശ്യയിലെ ആരോഗ്യ ഡയറക്ടർ സഹേർ ഷാ നെക‌്മൽ പറഞ്ഞു.
സമാധാനചർച്ചകൾക്കായി താലിബാന്റെയും അഫ്ഗാന് സര്‍ക്കാരിന്റെയും പ്രതിനിധികള്‍ പങ്കെടുക്കുന്ന ദ്വിദിന കോണ്‍ഫറന്‍സ് ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നടന്നുകൊണ്ടിരിക്കെയാണ‌് ഗസ്നിയിലെ സ്ഫോടനം നടന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here