പള്ളിത്തര്‍ക്കം ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് യാക്കോബായ സഭ

പള്ളിത്തര്‍ക്കം ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് യാക്കോബായ സഭ. സുപ്രീം കോടതി വിധിയെ ഓര്‍ത്തഡോക്‌സ് വിഭാഗം വളച്ചൊടിക്കുകയാണ്. യാക്കോബായ വിശ്വാസികളുടെ മൃതദേഹം സെമിത്തേരിയില്‍ സംസ്‌കരിക്കാനുള്ള അവകാശം പോലും ഓര്‍ത്തഡോക്‌സ് വിഭാഗം നിഷേധിക്കുകയാണെന്നും സഭാ നേതൃത്വം ആരോപിച്ചു.

പള്ളിത്തര്‍ക്കത്തില്‍ നീതി ലഭിച്ചില്ലെന്നാണ് യാക്കോബായ വിഭാഗം ആരോപിക്കുന്നത്. മൃതശരീരത്തിനു പോലും ഓര്‍ത്തഡോക്‌സ് വിഭാഗം വിലപേശുകയാണെന്നും മനുഷ്യാവകാശം ലംഘിക്കപ്പെടുകയാണെന്നും മെത്രാപൊലീത്തമാര്‍ ആരോപിച്ചു. യാക്കോബായ സഭയെ തുടച്ച് നീക്കാനുളള ശ്രമമാണ് നടക്കുന്നത്.

സമവായത്തിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നാണ് യാക്കോബായ സഭ ആഗ്രഹിക്കുന്നതെന്ന് കുരിയാക്കോസ് മാര്‍ തിയോഫിലോസ് പറഞ്ഞു. സ്വത്തു കിട്ടാന്‍ വേണ്ടിയാണ് യാക്കോബായ വിഭാഗം നില്‍ക്കുന്നത് എന്നുള്ള പ്രചരണം തെറ്റാണ്. എല്ലാ സ്വത്തും വിട്ടു നല്‍കാം ,വിശ്വാസമാണ് പ്രധാനം.

സുപ്രീംകോടതിയില്‍ നിന്നും തുടര്‍ച്ചയായി തിരിച്ചടി ലഭിക്കുന്ന വിധിയിലും അവര്‍ സംശയം പ്രകടിപ്പിച്ചു. മെത്രാ പൊലീത്തമാരായ എബ്രഹാം മാര്‍ സേവേറിയോസ്, തോമസ് മാര്‍ തിമോത്തിയോസ് , ജോസഫ് മാര്‍ ഗ്രിഗോറിയോസ് ,കുരിയാക്കോസ് മാര്‍ തിയോഫിലോസ് എന്നിവരും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News