പതിനാറുകാരിയെ 16 മാസത്തോളം കൂട്ടമാനഭംഗത്തിനിരയാക്കി; 16-കാരന്‍ ഉള്‍പ്പെടെ ആറു പേര്‍ അറസ്റ്റില്‍

പതിനാറു വയസ്സുകാരിയെ കഴിഞ്ഞ 16 മാസമായി കൂട്ടമാനഭംഗത്തിനിരയാക്കിയ പതിനാറുകാരന്‍ ഉള്‍പ്പെടെ ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. അമ്പതുകാരനായ കേറ്ററിങ് കരാറുകാരനെയും നിയമവിദ്യാര്‍ഥിയായ മകനെയും മറ്റു നാലു പേരെയുമാണ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ തിരിച്ചറിയുമെന്നതിനാല്‍ ആരുടെയും പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

2018 മാര്‍ച്ചില്‍ മാതാവിന്റെ മരണത്തെ തുടര്‍ന്നു പഠനം ഉപേക്ഷിക്കേണ്ടി വന്ന പെണ്‍കുട്ടി പിതാവിനും സഹോദരിക്കുമൊപ്പമാണ് കഴിഞ്ഞത്. കച്ചവട സ്ഥാപനത്തില്‍ സെകര്യൂരിറ്റി ജീവനക്കാരനായ ജോലി ചെയ്യ്തിരുന്ന പിതാവ് വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് അയല്‍വാസിയായ കേറ്ററിങ് കരാറുകാരന്‍ അദ്ദേഹത്തിന്റെ കുട്ടികളെ നോക്കാനായി് പെണ്‍കുട്ടിയെ വീട്ടിലേക്കു വിളിച്ചുവരുത്തുകയായിരുന്നു. ഇതിനായി ഇയാള്‍ പ്രതിഫലം നല്‍കുകയും ചെയ്തു.

തുടര്‍ന്ന് ഫോണില്‍ അശ്ലീല ദശ്യങ്ങള്‍ കാട്ടി വിവിധ സന്ദര്‍ഭങ്ങളില്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തുകയായിരുന്നു. അതേസമയം ഇക്കാര്യം പുറത്തു പറയുമെന്നു ഭീഷണിപ്പെടുത്തി് നിയമവിദ്യാര്‍ഥിയായ മകനും പെണ്‍കുട്ടിയെ പീഡിപ്പിച്ചു്. എന്നാല്‍ സഹപാഠിയെ വിവരം അറിയിക്കാനായി പെണ്‍കുട്ടി കരാറുകാരന്റെ മരുമകനായ പതിനാറുകാരനില്‍നിന്ന് മൊബൈല്‍ ഫോണ്‍ കടം വാങ്ങി. തുടര്‍ന്ന് ഇയാളും സഹോദരനും പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും മാനഭംഗപ്പെടുത്തുകയും ചെയ്തെന്നു പൊലീസ് പറയുന്നു.

വിവരം അറിഞ്ഞ സമീപവാസികളായ രണ്ടു പേര്‍ കൂടി പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി അന്വേഷണത്തില്‍ തെളിഞ്ഞു. ഒടുവില്‍ പെണ്‍കുട്ടിയുടെ പിതാവ് വിവരം അറിയുകയും പൊലീസിന്റെ സഹായം തേടുകയുമായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 6,794 പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികലള്‍് മധ്യപ്രദേശില്‍ പീഡിപ്പിക്കപ്പെട്ടതായാണ് ബാലാവകാശ കമ്മിഷന്റെ റിപ്പോര്‍ട്ട് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News