കശ്മീര്‍ പ്രശ്‌നത്തില്‍ കേന്ദ്രത്തിന്റെ ഇരട്ടത്താപ്പ്; മധ്യസ്ഥ വഹിക്കാന്‍ മോദി ആവശ്യപ്പെട്ടെന്ന് ട്രംപിന്റെ വെളിപ്പെടുത്തല്‍

കശ്മീര്‍ പ്രശ്‌നത്തില്‍ കേന്ദ്രത്തിന്റെ ഇരട്ടത്താപ്പാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണല്‍ഡ് ട്രംപിന്റെ വെളിപ്പെടുത്തലിലൂടെ പുറത്ത് വന്നിരിക്കുന്നത്. അതി തീവ്ര ദേശീയത പറഞ്ഞ് വോട്ട് പിടിച്ച ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍, രാജ്യത്തിന്റെ അവിഭാജ്യ ഘടകമായ കശ്മീരിലെ പ്രശ്‌നം പരിഹരിക്കാന്‍ മൂന്നാമതൊരു രാജ്യത്തിന്റെ മധ്സ്ഥത തേടിയപ്പോള്‍ പൊളിഞ്ഞു വീഴുന്നത് കാലങ്ങളായി ഇന്ത്യ കൈക്കോള്ളുന്ന കശ്മീരില്‍ മധ്യസ്ഥന്‍ ആവശ്യമില്ലെന്ന നിലപാടാണ്.

പാക്കിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനുമൊത്തുള്ള വാര്‍ത്താ സമ്മേളനത്തിനിടെയാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കശ്മീരില്‍ മധ്യസ്ഥം വഹിക്കാന്‍ മോദി ആവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തിയത്. ജപ്പാനിലെ ഒസാക്കയില്‍ വച്ച് നടന്ന ഏ20 ഉച്ചകോടിക്കിടെയാണ് മോദി സഹയം ആവശ്യപ്പെട്ടതെന്നാണ് ട്രം പറഞ്ഞത്. കശ്മീരിലെ സ്ഥിതി വഷളാകുമെന്നും രണ്ട് രാജ്യങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അമേരിക്കയ്ക്ക്് ഇടപെടാന്‍ കഴിയുമെങ്കില്‍ ശ്രമിക്കാമെന്നും ട്രംപ് പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിനെ തിരെ പ്രതിപക്ഷം രംഗത്തെത്തി, മോദി രാജ്യത്തെ വഞ്ചിച്ചുവെന്നും കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്നും പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടു. അതേ സമയം ട്രംപിന്റെ അവകാശ വാദത്തെ തള്ളി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. കശ്മീര്‍ പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ മോദി ആവശ്യപ്പെട്ടിട്ടില്ലെന്ന് വിദേശ കാര്യ വക്തവാ അറിയിച്ചു. കശ്മീരില്‍ ഇന്ത്യയുടെ നിലപാടില്‍ മാറ്റമില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഡോണള്‍ഡ് ട്രംപിന്റെ വെളിപ്പെടുത്തല്‍ കേന്ദ്രത്തെയും പ്രധാവനമന്ത്രിയേയും പ്രതിസന്ധിയിലാക്കും . പാര്‍ലമെന്റിലടക്കം പ്രതിഷേധം ഉയര്‍ത്താനാണ് പ്രതിപക്ഷ നീക്കം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News