മെസിക്ക് വിലക്കും പിഴയും; ലോകകപ്പ് യോഗ്യതാ മത്സരം കളിക്കാനാവില്ല

കോപ അമേരിക്ക ഫുട്ബോളില്‍ മത്സരത്തിനിടെ ചുവപ്പ് കാര്‍ഡ് കാണിച്ച റഫറിയുടെ നടപടിയേയും സംഘാടകരേയും വിമര്‍ശിച്ച അര്‍ജന്റീന താരം ലയണല്‍ മെസ്സിക്ക് വിലക്കും പിഴ ശിക്ഷയും. സൗത്ത് അമേരിക്കന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനാണ് ശിക്ഷ വിധിച്ചത്. ഒരു മത്സരത്തിലെ വിലക്കിനൊപ്പം മെസ്സി ഒരു ലക്ഷം രൂപ പിഴയുമൊടുക്കണം.

ചിലിക്കെതിരെ മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിലായിരുന്നു നാടകീയ സംഭവങ്ങള്‍. ആദ്യപകുതിയില്‍ തന്നെ ചുവപ്പ് കാര്‍ഡ് കണ്ട് മെസി പുറത്തായിരുന്നു.

യഥാര്‍ത്ഥത്തില്‍ ചുവപ്പ് കാര്‍ഡ് ലഭിക്കേണ്ട ഫൗളാണ് മെസിയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ടി വി റീപ്ലേകളില്‍ വ്യക്തമായിരുന്നു. മത്സരത്തിന് ശേഷം കോപ അമേരിക്ക മത്സര റഫറിയിങ്ങിനെതിരേ കടുത്ത വിമര്‍ശനവുമായി മെസി രംഗത്തെത്തിയിരുന്നു. കോണ്‍മെബോള്‍ അഴിമതിയുടെ കേന്ദ്രമാണെന്നും ബ്രസീലിന് കിരീടം ലഭിക്കാനുള്ള നാടകങ്ങളാണ് അണിയറയില്‍ നടക്കുന്നതെന്നുമായിരുന്നു മെസിയുടെ ആരോപണം.

മെസിയുടെ പ്രസ്താവന ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും മെസിയെപ്പോലെ പ്രശസ്തനായ ഒരു താരം ഇത്തരം ബാലിശമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ഫുട്‌ബോളിന്റെ പ്രചാരത്തെ പ്രതികൂലമായി ബാധിക്കുമെന്നും സൗത്ത് അമേരിക്കന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ (കോണ്‍മെബോള്‍) ചൂണ്ടിക്കാട്ടി. ഗുരുതര ഫൗള്‍ ചെയ്ത മെസിക്ക് അപ്പീലിന് അവസരമില്ലെന്നും കോണ്‍മെബോള് ചൂണ്ടിക്കാട്ടി. ഈ ശിക്ഷയോടെ 2022 ലോകകപ്പിനുള്ള അര്‍ജന്റീനയുടെ ആദ്യ യോഗ്യതാ മത്സരത്തില്‍ മെസിക്ക് കളിക്കാനാകില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News