എസ് സതീഷ് നയിക്കുന്ന ഡിവൈഎഫ്‌ഐ തെക്കന്‍ മേഖലാ ജാഥക്ക് തിരുവനന്തപുരത്ത് ആവേശകരമായ സ്വീകരണം

ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് നയിക്കുന്ന തെക്കന്‍ മേഖലാ ജാഥക്ക് തിരുവനന്തപുരം ജില്ലയില്‍ ആവേശകരമായ സ്വീകരണം. നൂറ് കണക്കിന് യുവാക്കള്‍ ആണ് ജാഥയെ സ്വീകരിക്കാന്‍ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ എത്തുന്നത്. നാല് കേന്ദ്രങ്ങളിലെ പ്രയാണത്തിന് ശേഷം ജാഥ വൈകിട്ട് കോവളത്ത് സമാപിക്കും. നാളെയും ജാഥ തിരുവനന്തപുരം ജില്ലയില്‍ പര്യടനം നടത്തും.

അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാരുടെ ജീവിതം ചോദ്യചിഹ്നമാകുന്ന പുതിയ കാലത്ത് വര്‍ഗ്ഗീയതയല്ല തൊഴില്‍ ആണ് തങ്ങള്‍ക്ക് ആവശ്യം എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഡിവൈഎഫ്‌ഐ മേഖലാ ജാഥകള്‍ സംസ്ഥാനത്ത് പര്യടനം തുടരുന്നത്. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് നയിക്കുന്ന തെക്കന്‍ മേഖലാ ജാഥയുടെ ഇന്നത്തെ പ്രയാണം പാളയം രക്തസാക്ഷി മണ്ഡപത്തിലെ പുഷ്പാര്‍ച്ചനയോടെയാണ് ആരംഭിച്ചത്.

തുടര്‍ന്ന് നൂറ്കണക്കിന് യുവാക്കള്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ജാഥയെ നെടുമങ്ങാട്ടിലേക്ക് സ്വീകരിച്ചു. രാജ്യം വിറ്റ് തുലയ്ക്കുകയാണ് മോദിയെന്ന് എസ്.സതീഷ് സ്വീകരണ സമ്മേളത്തില്‍ കുറ്റപ്പെടുത്തി.

നട്ടുച്ചക്ക് പോലും നൂറ് കണക്കിന് ചെറുപ്പക്കാരാണ് മലയന്‍കീഴിലെ സ്വീകരണ കേന്ദ്രത്തിലെത്തിയത്. പുഷ്പവൃഷ്ടി നടത്തിയും, പടക്കം പൊട്ടിച്ചുമാണ് ജാഥയെ വിവിധ സ്വീകരണ കേന്ദ്രങ്ങളിലേക്ക് സ്വീകരിച്ചത. ഉച്ചക്ക് ശേഷം കാട്ടക്കട, പാറശാല, നെയ്യാറ്റിന്‍ക്കര എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം ജാഥ കോവളത്ത് സമാപിക്കും.

ജാഥ നാളെയും തിരുവനന്തപുരം ജില്ലയില്‍ പര്യടനം നടത്തും. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ നേതാക്കളായ എസ്.കെ സജീഷ്, എം വിജിന്‍, വി.കെ സനോജ്, ഡോ. പ്രിന്‍സി കുര്യാക്കോസ് എന്നിവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News