കല്ലേക്കാട് എ ആർ ക്യാംപിലെ പൊലീസുകാരൻ കുമാറിന്റെ മരണത്തിന് കാരണക്കാരായ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കുടുംബാംഗങ്ങൾ മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും ഇന്ന് പരാതി നൽകും. പോലീസ് ക്യാംപിൽ പീഢനവും ജാതി വിവേചനവും നേരിടേണ്ടി വന്നെന്ന് വിശദമാക്കുന്ന കുമാറിന്റെ ആത്മഹത്യാ കുറിപ്പ് കഴിഞ്ഞ ദിവസം പോലീസിന് ലഭിച്ചിരുന്നു.
ആദിവാസി വിഭാഗത്തിൽപ്പെട്ട കുമാറിനെ വ്യാഴാഴ്ചയാണ് ലക്കിടി റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടത്തിയശേഷമേ റിപ്പോർട്ട് സമർപ്പിക്കാൻ കഴിയൂ എന്ന് അന്വേഷണ സംഘം അറിയിച്ചു.
അതേസമയം ആത്മഹത്യക്കുറിപ്പ് ഗൗരവതരമായതിനാൽ കൂടുതൽപേരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ തൃശ്ശൂർ റേഞ്ച് ഡിഐജി നിർദ്ദേശം നൽകിയിട്ടുണ്ട്. പട്ടികജാതി- പട്ടികവർഗ്ഗ കമ്മീഷൻ പത്ത് ദിവസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കലക്ടറോടും ജില്ലാ പോലീസ് മേധാവിയോടും ആവശ്യപ്പെട്ടിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here