അമ്പലവയലിൽ ടൗണിൽ വെച്ച് തമിഴ് യുവതിയെയും യുവാവിനെ ക്രൂരമായി മർദ്ദിച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതി പിടിയില്‍.
സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതി സജീവന്ത് 39/19 എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കർണ്ണാടകയിലെ മധൂർ എന്ന സ്ഥലത്ത് കോളിയടിക്കാരൻ ബിനോയ്, ജോസ് എന്നവരുടെ കൃഷിയിടത്തിലെ ഷെഡിൽ നിന്നും ഇന്ന് ഉച്ചയ്ക്ക് 3.00 മണിക്ക് മാനന്തവാടി എഎസ്പി നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്ത്.
പ്രതി ഇത്രയും ദിവസം കൃഷിയിടത്തിലെ പണിക്കാരനായി ജോലി ചെയ്തു വരികയായിരുന്നു. പ്രതിയുമായി അന്വേഷണ സംഘം അമ്പലവയലിലേക്കു പുറപ്പെട്ടിട്ടുണ്ട്. സ്റ്റേഷനിൽ എത്തിച്ച് അറസ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here