മൊറട്ടോറിയം കാലാവധി അസാനിച്ചതിനെ തുടർന്നുളള പ്രതിസന്ധി പരിഹരിക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ഉന്നതതല യോഗം ഇന്ന് ചേരും.
ബാങ്ക് പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും. ബാങ്കുകൾ ജപ്തി നടപടികളിലേക്ക് കടക്കുന്നത് തൽക്കാലത്തേക്ക് ഒഴിവാക്കാനാണ് യോഗം. മുഖ്യമന്ത്രിക്ക് പുറമെ കൃഷിമന്ത്രി വി എസ് സുനിൽകുമാറും യോഗത്തിൽ പങ്കെടുക്കും. കര്‍ഷകരുടെ എല്ലാത്തരം വായ്പകള്‍ക്കും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മൊറട്ടോറിയം കാലാവധി ജൂലായ് 31 ന് അവസാനിച്ചിരുന്നു.
മൊറട്ടോറിയം കാലാവധി ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം റിസര്‍വ് ബാങ്ക് അംഗീകരിക്കാത്തതാണ് പ്രതിസന്ധിക്ക് ഇടയാക്കിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here