കഞ്ചാവടിച്ചാല്‍ തേജ് പ്രതാപ് ശിവനും കൃഷ്ണനുമാകും; ചിലപ്പോള്‍ പാവാടയും ബ്ലൗസുമിട്ട് രാധയാകുമെന്നും ഐശ്വര്യ റായിയുടെ തുറന്നുപറച്ചില്‍ 

ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്‍റെ ഇളയ മകനും ബീഹാര്‍ മുന്‍ ആരോഗ്യമന്ത്രിയുമായ തേജ് പ്രതാപ് കഞ്ചാവിന് അടിമയാണെന്നും വിചിത്ര സ്വഭാവങ്ങളുള്ള ആളാണെന്നും ഭാര്യ ഐശ്വര്യ റായിയുടെ വെളിപ്പെടുത്തല്‍. സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന തേജ് പ്രതാപ് താന്‍ ഭഗവാന്‍ ശിവന്‍റെ അവതാരമാണെന്ന് അവകാശപ്പെടാറുണ്ടെന്നും ഐശ്യര്യ പറയുന്നു

2018 മെയ് മാസത്തില്‍ വിവാഹത്തിന് ശേഷം ഉ‍ടൻ തന്നെ തേജ്പ്രതാപ് മയക്കുമരുന്നിന് അടിമയാണെന്ന് വ്യക്തമായതായി ഐശ്വര്യ പറയുന്നു. ചിലപ്പോള്‍ കൃഷ്ണനെ പോലെയും മറ്റുചിലപ്പോള്‍ ശിവനപ്പോലെയും വേഷം ധരിക്കും.

ചിലപ്പോള്‍ മയക്കുമരുന്ന് ഉപയോഗിച്ചാല്‍ പാവാടയും  ബ്ലൗസും ധരിക്കുകയും നീളമുള്ള കൃത്രിമ മുടിയും ചമയങ്ങളും അണിഞ്ഞ് രാധയായി വേഷം മാറുകയും ചെയ്യുമെന്നും ഐശ്വര്യ കോടതിയില്‍ പറഞ്ഞു.

മയക്കുമരുന്ന് ഉപയോഗിക്കരുതെന്ന് പലവട്ടം തേജ് പ്രതാപിനോട് പറഞ്ഞെങ്കിലും “കഞ്ചാവ് ഭഗവാന്‍ ശിവന്‍റെ പ്രസാദമാണ്. അത് ഉപയോഗിക്കരുതെന്ന് പറയാന്‍ പാടില്ല” എന്നായിരുന്നു പ്രതികരണം.

തേജ് പ്രതാപിന്‍റെ ലഹരി ഉപയോഗവും വിചിത്രമായ പെരുമാറ്റരീതികളും
അദ്ദേഹത്തിന്‍റെ മാതാവ് റാബ്രി ദേവിയുടെയും സഹോദരിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ സ്വഭാവം മാറുമെന്ന് ആശ്വസിപ്പിക്കുക മാത്രമാണ് ചെയ്തത്.

തേജ് പ്രതാപിന് പുറമെ മാതാവും സഹോദരിയും തന്നെ മാനസികമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നും  ഐശ്വര്യ കോടതിയോട് പറഞ്ഞു.  ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയില്ലാത്ത തനിക്ക് അടുക്കള ജോലിയും കുട്ടികളെ പ്രസവിച്ച് വളര്‍ത്തലും മാത്രമാണ് ജോലിയെന്നും തേജ് പ്രതാപ് പറയാറുണ്ടായിരുന്നുവെന്നും ഐശ്വര്യ പരാതിയില്‍ പറയുന്നു.

2018ല്‍ വിവാഹം ക‍ഴിഞ്ഞ് അഞ്ച് മാസത്തിനു ശേഷം തേജ് പ്രതാപ് പട്നയിലെ കോടതിയില്‍ വിവാഹ മോചന ഹര്‍ജി നല്‍കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News