സ്വയം മരിച്ചതായി പത്രത്തില്‍ ചരമവാര്‍ത്ത നല്‍കി ഐഎന്‍ടിയുസി നേതാവ് മുങ്ങി;ചാര്‍ളി സിനിമയില്‍ നിന്നും പ്രചോദനംഉള്‍ക്കൊണ്ടെന്ന് സംശയം; ജീവിച്ചിരിക്കുന്ന പരേതനുവേണ്ടി അന്വേഷണം ആരം+ഭിച്ച് പോലീസ്

മരിച്ചതായി ചരമവാര്‍ത്ത പത്രത്തില്‍ നല്‍കി മുങ്ങിയ ഐഎന്‍ടിയുസി നേതാവിനെ പോലീസ് തിരയുന്നു.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റിക്ക് മുന്നില്‍ ഓട്ടോ ഓടിക്കുന്ന ഐന്‍ടിയുസി നേതാവും, ഓട്ടോ തൊഴിലാളിയുമായ സജി കുമാറിനെയാണ് പോലീസ് തിരയുന്നത്. താന്‍ മരിച്ചതായി പ്രമുഖ പത്രങ്ങളില്‍ വാര്‍ത്ത നല്‍കിയാണ് പത്രങ്ങളേയും സജികുമാര്‍ കമ്പളിപ്പിച്ചത്

കേരളാ സര്‍വ്വകലാശാലക്ക് മുന്നില്‍ ഓട്ടോ ഓടിക്കുന്ന ഐന്‍ടിയുസി യൂണിറ്റ് കണ്‍വീനറായ സജികുമാറാണ് വിവിധ പത്രങ്ങളില്‍ താന്‍ മരിച്ചതായി ചരമ അറിയിപ്പ് നല്‍കിയ ശേഷം മുങ്ങിയത്.

ബാലരാമപുരം വെടിവെച്ചാന്‍കോവില്‍ കൊരണ്ടിവിളയില്‍ താമസിക്കുന്ന ഇയാള്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി കേരളാ സര്‍വ്വകലാശാലക്ക് മുന്നിലാണ് ഓട്ടോ ഓടിക്കുന്നത് .ഇന്ന് പുറത്തിറങ്ങിയ പ്രമുഖ പത്രങ്ങളിലെല്ലാം സജി കുമാറിന്റെ ചരമ അറിയിപ്പ് ഉണ്ട്.

സഞ്ചയന തീയതി അടക്കം അറിയിപ്പായി നല്‍കിയ ശേഷമാണ് ഇയാള്‍ മുങ്ങിയിരിക്കുന്നത് . എന്നാല്‍ ഇനിയാണ് രസം, മരിച്ച സജികുമാര്‍ തന്നെ അല്‍പ്പ സമയം മുന്‍പ് വിളിച്ചതായി ഇതേ സ്റ്റാന്‍ഡില്‍ ഓട്ടോ ഓടിക്കുന്ന രതീഷ് കൈരളി ന്യൂസിനോട് പറഞ്ഞു

ആരേയോ പറ്റിക്കാന്‍ വേണ്ടിയാണ് സജികുമാര്‍ ഇങ്ങനെ ചെയ്തതെന്നാണ് കൂടെ ഓട്ടോ ഓടിക്കുന്നവര്‍ കരുതുന്നത്. പത്രത്തിലെ ചരമ അറിയിപ്പ് കണ്ടതോടെ സഹപ്രവര്‍ത്തകരായ ഓട്ടോ തൊഴിലാളികള്‍ കണ്‍ടോണ്‍മെന്റ് പോലീസിന് പരാതി നല്‍കി.

സജികുമാറിന്റെ ഫോണില്‍ ബെല്ല് അടിക്കുന്നുണ്ടെങ്കിലും സജികുമാര്‍ കോള്‍ അറ്റന്‍ഡ് ചെയ്യുന്നില്ല. ജീവിച്ചിരിക്കുന്ന പരേതനെ തപ്പിയെടുക്കാന്‍ കണ്‍ടോണ്‍മെന്റ് പോലീസ് നീക്കം ആരംഭിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here