ബാലഭാസ്‌ക്കറിന്റെ മരണം: വാഹനം ഓടിച്ചത് അര്‍ജ്ജുന്‍ തന്നെ; കാര്‍ 120 കിലോമീറ്റര്‍ വേഗതയിലായിരുന്നുവെന്നും കണ്ടെത്തല്‍

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുമ്പോള്‍ കാറോടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജ്ജുന്‍ തന്നെയാണെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്.

വിരലടയാളം, മുടിയിഴകള്‍, രക്തം തുടങ്ങിയവ പരിശോധിച്ചാണ് ഫോറന്‍സിക് വിദഗ്ധര്‍ ഈ നിഗമനത്തിലെത്തിയത്.

അര്‍ജ്ജുന് പരുക്കേറ്റത് ഡ്രൈവര്‍ സീറ്റില്‍ ഇരുന്നത് കൊണ്ടാണെന്നും അന്വേഷണസംഘം രണ്ടെത്തി. അപകടസമയത്ത് കാര്‍ 120 കീലോമീറ്റര്‍ വേഗതയിലായിരുന്നുവെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

സെപ്തംബര്‍ 25ന് പുലര്‍ച്ചെയാണ് ബാലഭാസ്‌കറും ഭാര്യയും കുട്ടിയും സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് റോഡരികിലുള്ള മരത്തിലിടിച്ച് അപകടമുണ്ടായത്. കുട്ടി അപകടസ്ഥലത്തും ബാലഭാസ്‌കര്‍ ചികില്‍സയ്ക്കിടയിലുമാണ് മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News