
പൂഞ്ചിലുണ്ടായ പാക് ഷെൽ ആക്രമണത്തിൽ 15 പ്രദേശവാസികൾ കൊല്ലപ്പെട്ടു.43 ഓളം പേർക്ക് ആക്രമണത്തിൺ പരുക്ക് പറ്റിയെന്നാണ് വിവരം. ഷെല്‍ ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്തെ നൂറിലധികം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
അതേസമയം ഓപ്പറേഷൻ സിന്ദൂരില്‍ ഇന്ത്യൻ സൈന്യത്തെ അഭിനന്ദിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിഹ് രംഗത്ത് വന്നു. സൈന്യം നടത്തിയത് ചരിത്രപരമായ നീക്കമാണെന്നും നിരപരാധികളെ കൊലപ്പെടുത്തിയതിൽ പാകിസ്ഥാൻ വില നൽകേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ സാധാരണക്കാരെ ആക്രമിച്ചിട്ടില്ലെന്ന് അദ്ദേഹം അടിവരയിട്ട് പറഞ്ഞു. പാകിസ്ഥാന് നേരെ സൈന്യം വളരെ കൃത്യതയോടെയാണ് ആക്രമണം നടത്തിയതെന്നും കൃത്യമായ സമയത്ത് സൈന്യം ലക്ഷ്യസ്ഥാനങ്ങൾ തകർത്തുവെന്നും രാജ്നാഥ്സിംഗ് പറഞ്ഞു. സൈന്യം അവരുടെ വീര്യവും ധൈര്യവും പ്രകടിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബ്ലാക്ക് ഔട്ട് മോക്ഡ്രിൽ ആരംഭിച്ചിട്ടുണ്ട്. വൈദ്യുതി വിച്ഛേദിച്ചാണ് മോക്ഡ്രിൽ നടത്തുന്നത്. മോക്ഡ്രില്ലിൻ്റെ ഭാഗമായി അപായ സൂചന സൈറനുകൾ മുഴക്കും. ഈ സമയം മൊബൈൽ ഫോണുകളും മറ്റു ഇലക്ട്രിക് ഉപകരണങ്ങളും പ്രവർത്തിപ്പിക്കരുതെന്നാണ് നിർദ്ദേശം

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here