കൊൽക്കത്തയിലെ ഹോട്ടലിലുണ്ടായ തീപിടുത്തം; 14 പേർക്ക് ദാരുണാന്ത്യം, അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു

കൊൽക്കത്തയിലെ ഹോട്ടലിലുണ്ടായ തീപിടുത്തത്തിൽ 14 പേർ മരിച്ചതായി പോലീസ്. രാത്രി 8:15 ഓടെയാണ് ഋതുരാജ് ഹോട്ടലിൽ സംഭവം. 14 പേർ മരിക്കുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ പ്രത്യേക സംഘം രൂപീകരിച്ചു. സംഭവസമയത്ത് 60 ജീവനക്കാർ ഉണ്ടായിരുന്നതായി വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു.

പത്ത് ഫയർ എഞ്ചിനുകൾ തീ നിയന്ത്രണവിധേയമാക്കി. എന്നാൽ കിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ മൊത്തവ്യാപാര വിപണി സ്ഥിതി ചെയ്യുന്ന ബുറാബസാറിലെ തിരക്കേറിയ പ്രദേശത്ത് അടിയന്തര സേവനങ്ങൾ പ്രവർത്തിക്കുന്നത് ബുദ്ധിമുട്ടാണെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

ALSO READ: കേരള സർക്കാരിനെ പരാമർശിക്കാതെ കേന്ദ്രസർക്കാരിന്റെ വിഴിഞ്ഞം പരസ്യം; അവതരിപ്പിച്ചിരിക്കുന്നത് കേന്ദ്ര പദ്ധതിയായി

തീപിടുത്തത്തിനിടെ നിരവധി പേർ കെട്ടിടത്തിന്റെ ജനാലകളിലൂടെയും ഇടുങ്ങിയ വരമ്പുകളിലൂടെയും രക്ഷപ്പെടാൻ ശ്രമിച്ചു. കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കീമും പോലീസ് കമ്മീഷണർ വർമ്മയും സ്ഥലം സന്ദർശിക്കുകയും അഗ്നിശമന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News