കടം വാങ്ങിയ 1500 രൂപ തിരികെ നല്‍കിയില്ല; അയല്‍വാസി യുവാവിനെ കുത്തിക്കൊന്നു

കടം വാങ്ങിയ 1500 രൂപ തിരികെ നല്‍കാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ അയല്‍വാസി യുവാവിനെ കുത്തിക്കൊന്നു. പശ്ചിമ ദില്ലിയിലെ പഞ്ചാബി ബാഗ് ഏരിയയിലാണ് സംഭവം. സംഭവത്തില്‍ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. 29 കാരനായ വിനോദിന്റെ മൃതദേഹം ഡിസംബര്‍ 22നാണ് മാഡിപൂര്‍ ജെജെ ക്ലസ്റ്ററിലെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. വിനോദിന്റെ മൃതദേഹത്തില്‍ ഒന്നിലധികം കുത്തേറ്റ മുറിവുകള്‍ ഉണ്ടായിരുന്നു.

READ ALSO:കൂട് വിട്ട് കൂടുമാറ്റം; തിരിച്ചുവന്ന മേജര്‍ രവിക്ക് സംസ്ഥാന ഉപാദ്ധ്യക്ഷ സ്ഥാനം നല്‍കി സന്തോഷിപ്പിച്ച് ബിജെപി

അയല്‍വാസിയായ ഇലക്ട്രീഷ്യന്‍ മുഹമ്മദ് അബ്ദുള്ളയുമായി വിനോദ് വഴക്കിടാറുണ്ടെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഒളിവിലായിരുന്ന വിനോദിനെ ഡിസംബര്‍ 25ന് പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു. വിനോദില്‍ നിന്ന് അബ്ദുള്ള 1500 രൂപ കടം വാങ്ങിയിരുന്നു. ഇത് തിരികെ നല്‍കാത്തതിനെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകാറുണ്ടായിരുന്നു.

READ ALSO:അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങ്; സീതാറാം യെച്ചൂരി പങ്കെടുക്കില്ലെന്ന് സിപിഐഎം പിബി

കൊലപാതകത്തിന് ഒരു ദിവസം മുമ്പും വിനോദും അബ്ദുള്ളയും തമ്മില്‍ തര്‍ക്കമുണ്ടായി. പ്രകോപിതനായ വിനോദ് അബ്ദുള്ളയുടെ വീട്ടിലെത്തി വീട്ടുകാരെ അസഭ്യം പറഞ്ഞു. വിവരം അറിഞ്ഞ അബ്ദുള്ള പിറ്റേന്ന് വിനോദിന്റെ വീട്ടിലെത്തി കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News