
പ്രായപൂർത്തിയാകാത്ത മൂന്ന് സഹോദരിമാരെ ബലാൽസംഗം ചെയ്ത പതിനേഴുകാരനായ സഹോദരനെതിരെ നിയമ നടപടി. കഴിഞ്ഞ വർഷം സ്കൂൾ വെക്കേഷൻ കാലത്ത് 13, 12, 9 വയസ്സുള്ള സഹോദരിമാരെ വീട്ടിൽ വച്ച് ബലാത്സംഗം ചെയ്ത 17 കാരനെ മൂഴിയാർ പോലീസ് ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കി. തുടർന്ന്, കൊല്ലം ജുവനൈൽ ഹോമിലേക്ക് മാറ്റി. ഇന്നലെയാണ് വിവരമറിഞ്ഞ് മൂഴിയാർ പോലീസ് കേസ് എടുത്തത്. കോന്നിയിൽ പഠിക്കുന്ന കുട്ടികൾ സ്കൂൾ അടച്ച അവധിക്ക് വീട്ടിലെത്തിയപ്പോഴായിരുന്നു ലൈംഗികമായി പീഡിപ്പിച്ചത്. അമ്മ ജോലിക്ക് പുറത്തു പോകുമ്പോഴായിരുന്നു പീഡനം.
ALSO READ; ജോലി വാഗ്ദാനം ചെയ്ത് പീഡനം; സേവാഭാരതി മുൻ ജോയിന്‍റ് സെക്രട്ടറി അറസ്റ്റിൽ
കോന്നിയിലെ ബാലികാസദനത്തിൽ കഴിയുമ്പോൾ കൗൺസിലിംഗിനിടെ മൂത്തകുട്ടി പീഡനവിവരം വെളിപ്പെടുത്തിയതിനെ തുടർന്ന്, അധികൃതർ ശിശു ക്ഷേമ സമിതിക്ക് വിവരം കൈമാറുകയായിരുന്നു. പിന്നീട് മൂഴിയാർ പോലീസിനെ അറിയിക്കുകയും, കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. പത്തനംതിട്ട വനിതാ എസ് ഐ കെ ആർ ഷെമിമോൾ എത്തി ഇരകളായ കുട്ടികളുടെ മൊഴികൾ വിശദമായി രേഖപ്പെടുത്തി. തുടർന്ന്, മൂഴിയാർ പോലീസ് മൂന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്തു. പോലീസ് ഇൻസ്‌പെക്ടർ എസ് ഉദയകുമാറിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here