കാരക്കസ്: വടക്കൻ വെനിസ്വേലയിലെ ജയിലിലുണ്ടായ തീപിടുത്തത്തിൽ 17 പേർ വെന്തുമരിച്ചു. 11 പേർക്കു ഗുരുതരമായി പൊള്ളലേറ്റു. ഷോർട്ട് സർക്യൂട്ടാണു തീപിടുത്തത്തിനു കാരണമായതെന്നാണ് പ്രാഥമികനിഗമനം. എട്ടു സ്ത്രീകളും ഒമ്പത് പുരുഷൻമാരുമാണ് മരിച്ചത്.
തിങ്കളാഴ്ച രാത്രിയിലാണു സംഭവം. ഗുരുതരമായി പരുക്കേറ്റവരെ വലൻസിയയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, സംഭവത്തെ കുറിച്ച് പ്രതികരിക്കാൻ ജയിൽ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.
Get real time update about this post categories directly on your device, subscribe now.
Discussion about this post