കൊല്ലം: ആദിവാസി സ്ത്രീകളെയും സിനിമാ നടികളെയും അധിക്ഷേപിച്ച് കെപിസിസി വൈസ് പ്രസിഡന്റ് ഭാരതിപുരം ശശി. ചൊറി പിടിച്ച് ദുർഗന്ധം വമിക്കുന്ന മലപ്പുറത്തെ ആദിവാസി സ്ത്രീകളും, സരിത എസ് നായരെ പോലുള്ള സ്ത്രീകളും മുഖ്യമന്ത്രിയെ കാണാൻ വരുമെന്നും അതിൽ മുഖ്യമന്ത്രി തെറ്റുകാരനല്ലന്നും ഭാരതിപുരം ശശി പറഞ്ഞു. കൊല്ലം പത്തനാപുരത്ത് കേരളാ കോൺഗ്രസ്(ബി) വിട്ടുവന്നവരെ സ്വീകരിക്കുന്ന ചടങ്ങിലായിരുന്നു കെപിസിസി വൈസ് പ്രസിഡന്റിന്റെ വിവാദ പ്രസംഗം.
സോളാർ വിവാദത്തിൽ മുഖ്യമന്ത്രിയെ സരിത എസ് നായർ കണ്ടു എന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെ പ്രതിരോധിക്കാനായിരുന്നു ആദിവാസി സ്ത്രീയുടെ കാര്യം ഭാരതിപുരം ശശി പറഞ്ഞത്. താൻ ഒരിക്കൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയപ്പോൾ ചൊറി പിടിച്ച് ദുർഗന്ധം വമിക്കുന്ന ഒരു ആദിവാസി സ്ത്രീ ആവിടെ ഇരുപ്പുണ്ടായിരുന്നു എന്ന് പറഞ്ഞാണ് പ്രസംഗത്തിന്റെ തുടക്കം. ഇവരെ പോലുള്ള ചൊറിപിടിച്ച ആദിവാസി സ്ത്രീകളും, സരിത എസ് നായരെ പോലുള്ള സ്ത്രീകളും മുഖ്യമന്ത്രിയെ കാണാനെത്തുമെന്നും അത് മുഖ്യമന്ത്രിയുടെ തെറ്റല്ല എന്നും ഭാരതിപുരം ശശി പറഞ്ഞു. പ്രശസ്ത സിനിമാ നടികളെയും ഭാരതിപുരം ശശി ശരീരഭാഗങ്ങളെ വിവരിച്ച് അപമാനിച്ചു.
കെപിസിസി പ്രസിഡന്റ് വി.എം സുധീരൻ ഉൾപ്പെടെയുള്ളവർ വേദിയിൽ ഉള്ളപ്പോഴായിരുന്നു വിവാദപ്രസംഗം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here