ദില്ലി: ഗാർഹിക പീഡനക്കേസ് നേരിടുന്ന ഡൽഹി മുൻ നിയമമന്ത്രിയും ആംആദ്മി എംഎൽഎയുമായ സോംനാഥ് ഭാരതി പൊലീസിന് കീഴടങ്ങണമെന്ന് അരവിന്ദ് കെജ്‌രിവാൾ. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ അന്വേഷണവുമായി സഹകരിക്കുകയാണ് വേണ്ടത്. പൊലീസിനെ പേടിച്ച് സോംനാഥ് ഭാരതി എന്തിനാണ് ഒളിച്ചോടുന്നതെന്നും അരവിന്ദ് കെജരിവാൾ ട്വിറ്ററിലൂടെ ചോദിച്ചു. സോംനാഥ് ഭാരതി പാർട്ടിക്കും കുടുംബത്തിനും തലവേദന സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Somnath shud surrender.Why is he running away?Why is he so scared of gng to jail? Now he is becoming embarasment for party n his family(1/2)
— Arvind Kejriwal (@ArvindKejriwal) September 23, 2015
മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് സോംനാഥ് ഒളിവിൽപോയത്. ഓഫീസിലും വസതിയിലും പൊലീസ് ചൊവ്വാഴ്ച തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
ഗാർഹിക പീഡനവും കൊലപാതകശ്രമവും ആരോപിച്ചാണ് സോംനാഥിന്റെ ഭാര്യ ലിപിക കേസ് നൽകിയത്. തന്നെ ശാരീരികമായും മാനസികമായും ഭാരതി പീഡിപ്പിച്ചെന്നും കൊലപ്പെടുത്താൻ ശ്രമിച്ചെന്നും ലിപിക വ്യക്തമാക്കിയിരുന്നു. ഭാര്യ ഗർഭിണിയായിരുന്നപ്പോൾ പട്ടിയെ അഴിച്ചുവിട്ടു എന്ന ആരോപണത്തെ അദ്ദേഹം നിഷേധിച്ചു. തന്റെ വീട്ടിലെ വളർത്തുനായ ലാബ്രഡോർ ഇനത്തിൽപ്പെട്ടതാണെന്നും അവ അക്രമകാരികളല്ലെന്നും ഭാരതി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here