കേരളത്തില്‍ വീണ്ടും സംഘിഭീകരത; ആര്‍എസ്എസ് ആക്രമണത്തില്‍ മനം നൊന്ത് കലാജീവിതം അവസാനിപ്പിക്കാന്‍ ആലോചിച്ചെന്ന് കഥകളിയാചാര്യന്‍ ഗുരു ചേമഞ്ചേരി

കോഴിക്കോട്: കേരളത്തില്‍ കലാ-സാംസ്‌കാരിക രംഗത്തു വീണ്ടും സംഘിഭീകരത. ആര്‍എസ്എസിന്റെ ഫാസിസ്റ്റ് ആക്രമണത്തില്‍ പ്രതിഷേധിച്ചു കലാ പ്രവര്‍ത്തനം നടത്താന്‍ ആലോചിച്ചിരുന്നെന്നു പ്രായത്തിനും കലയെ തളര്‍ത്താനാവില്ലെന്നു തെളിയിച്ച വിഖ്യാത കഥകളിയാചാര്യന്‍ ഗുരുചേമഞ്ചേരി കുഞ്ഞിരാമന്‍നായര്‍. കഴിഞ്ഞദിവസം ഗുരു ചേമഞ്ചേരിയുടെ കൊയിലാണ്ടി പൂക്കാടുള്ള കഥകളി വിദ്യാലായത്തിലാണ് ആര്‍എസ്എസ് ആക്രമണം നടത്തിയത്.

ആക്രമണമുണ്ടാകുമ്പോള്‍ ഗുരു ചേമഞ്ചേരി മുംബൈ യാത്രയിലായിരുന്നു. ഇന്നലെ മടങ്ങിയെത്തിയശേഷമാണ് അദ്ദേഹം തന്റെ മനോവിഷമം കൈരളി പീപ്പിള്‍ടിവിയോടു പങ്കുവച്ചത്. കലാവിദ്യാലയത്തിലുണ്ടായ ആക്രമണത്തില്‍ ചെണ്ട അധ്യാപകന്‍ അജിത് മാരാര്‍ക്കു ഗുരുതര പരുക്കേറ്റു. അജിത് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചെണ്ട പരിശീലിക്കാനെത്തിയ 12കാരനെ തല്ലിയെന്നാരോപിച്ച് അധ്യാപകന്‍ അജിത്കുമാറിനെ ഒരുസംഘം ആക്രമിച്ച് പരുക്കേല്‍പ്പിക്കുകയായിരുന്നു. അധ്യാപകന്റെ പരാതിയെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയുടെ പിതാവ് ഉള്‍പ്പെടെ 12 പേര്‍ക്കെതിരെ കേസെടുത്തിരുന്നു.

കലയ്ക്കു വേണ്ടി മാത്രമാണ് ഈ കലാലയം തുടങ്ങിവച്ചത്. നിര്‍ത്തിയാലോ എന്നു തോന്നി. തന്റെ താനായിരുന്നു അവിടെയെങ്കില്‍ തന്നെയും ആക്രമിച്ചിരുന്നുവെന്നു ഗുരു ചേമഞ്ചേരി പറഞ്ഞു. ജന്മശതാബ്ദി ആഘോഷത്തിന്റെ നിറവിലാണ് ഗുരു ചേമഞ്ചേരി. സംഭവം നടക്കുമ്പോള്‍ കലാവിദ്യാലയത്തിന്റെ ഓഫീസ് സെക്രട്ടറിയുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News