തിരുവനന്തപുരം: ചാനല്‍ പരിപാടിയില്‍ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയെ ആക്ഷേപഹാസരൂപേണ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകന് തെറിയും ഭീഷണിയും. കൊല്‍ക്കത്തയിലെ കന്യാസ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ടതിനെയും ക്രൈസ്തവര്‍ക്കു നേരെയുള്ള അതിക്രമങ്ങളെയും നിസാരവല്‍കരിച്ചു ശശികല നടത്തിയ പ്രസംഗത്തെ പരിസഹിച്ച ഏഷ്യാനെറ്റ് ന്യൂസിലെ എസ് ലല്ലുവിനെയാണ് സംഘപരിവാര്‍ അനുകൂലികള്‍ തെറിയഭിഷേകം നടത്തിയത്.
കഴിഞ്ഞദിവസം കൊച്ചിയില്‍ സംഘപരിവാര്‍ അനുകൂല സോഷ്യല്‍മീഡിയാ ആക്ടിവിസ്റ്റുകളുടെ യോഗം നടന്നിരുന്നു. അതുമായി ബന്ധപ്പെടുത്തിയാണ് വര്‍ഗീയ വിഷം തുപ്പുന്ന ശശികലയുടെ പ്രസംഗവും ചേര്‍ത്ത് ലല്ലു പരിപാടി അവതരിപ്പിച്ചത്. ജനാധിപത്യ മഹിളാ അസോസിയേനെ വരെ അപകീര്‍ത്തിപ്പെടുത്തുന്ന വിധമുള്ള ശശികലയുടെ പ്രസംഗത്തിലെ പരാമര്‍ശങ്ങളെയാണ് ലല്ലു വിമര്‍ശിച്ചത്.
പരിപാടി കഴിഞ്ഞതു മുതല്‍ ലല്ലുവിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലും കമന്റുകളിലും ഇന്‍ബോക്‌സിലും നിറയെ തെളിവിയും ഭീഷണിപ്പെടുത്തലുമായി സന്ദേശങ്ങള്‍ എത്തുകയായിരുന്നു. തുടര്‍ന്നാണ് ഇന്നു മറുപടിയുമായി ലല്ലു വന്നത്. ലല്ലുവിന്റെ മറുപടി വായിക്കാം.
ഇൻബോക്സിൽ സേട്ടൻമാരുടെ പൊങ്കാല പ്രളയമാണ്…കുറേയണ്ണത്തിന്റെ സ്ക്രീൻ ഷോട്ട് എടുത്ത് വച്ചിട്ടുണ്ട്…പക്ഷേ പോസ്റ്റിംഗിന് യ…
Posted by Lallu Sasidharan Pillai on Tuesday, September 22, 2015
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here