പാലക്കാട്: കഞ്ചിക്കോട്ടെ സിപിഐഎം പ്രവര്‍ത്തകരെ ആക്രമിച്ച കേസിൽ അറസ്റ്റിലായ രണ്ടു പേരെ 14 ദിവസത്തേക്ക് റിമാന്റ്ചെയ്തു. മുക്രോണി സ്വദേശി രതീഷ്, സത്രംപടി സ്വദേശി ശരവണൻ എന്നിവരെ പാലക്കാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്റ് ചെയ്തത്. ഇരുവർക്കുമെതിരെ വധശ്രമം അടക്കമുളള കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. സിപിഐ(എം) പ്രവർത്തകനായ ദിനേശനെ വെട്ടിപരിക്കേൽപ്പിച്ച കേസിൽ എട്ടു പേരെ കൂടി ഇനിയും പിടികൂടാനുണ്ട്.
ഞായറാഴ്ചയാണ് സിപിഐഎം പ്രവര്‍ത്തകര്‍ക്കു നേരെ ബിജെപി-ആര്‍എസ്എസ് അക്രമമുണ്ടായത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പുതുശേരിയിലും പരിസരപ്രദേശങ്ങളിലും പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
കഞ്ചിക്കോട് കിഴക്കേമുറിയില്‍ രാജന്‍ അനുസ്മരണത്തിനായി കൊടി കെട്ടുന്നതിനിടെയാണ് സിപിഐഎം പ്രവര്‍ത്തകര്‍ക്കു നേരേ അക്രമമുണ്ടായത്. മൂന്നു സിപിഐഎം പ്രവര്‍ത്തകര്‍ വെട്ടേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here