കൊച്ചി: ഫോർട്ടുകൊച്ചി ബോട്ടു ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കൊച്ചി നഗരസഭയിലെ പ്രതിപക്ഷം നടത്തിവന്ന സമരം ഒത്തുതീർന്നു. കോടതിവിധി വന്നതിന് ശേഷം ജുഡീഷ്യൽ അന്വേഷണത്തെക്കുറിച്ച് തീരുമാനിക്കാമെന്നും ജുഡീഷ്യൽ അന്വേഷണം എന്ന ആവശ്യത്തെ സർക്കാർ കോടതിയിൽ എതിർക്കില്ലെന്നും ഗതാഗതമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതിപക്ഷത്തിന് ഉറപ്പുനൽകി.
അപകടത്തിൽപ്പെട്ടവർക്കുളള നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യും. സർവ്വീസ് നടത്തുന്ന എല്ലാ ബോട്ടുകളിലും സുരക്ഷാ പരിശോധന നടത്തുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ അറിയിച്ചു.
ആവശ്യങ്ങളെല്ലാം സർക്കാർ പരിഗണിച്ചുവെന്നും സമരം പിൻവലിക്കുകയാണെന്നും സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി പി.രാജീവ് വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here