തിരുവനന്തപുരം: തോട്ടം തൊഴിലാളികളുടെ വേതനം 500 രൂപയാക്കാൻ സാധിക്കില്ലെന്ന് തോട്ടമുടമകൾ. എല്ലാ ആനുകൂല്യങ്ങളും ചേർത്ത് 500 രൂപ തൊഴിലാളികൾക്ക് ലഭിക്കുന്നുണ്ട്. നിലവിൽ കൂലി 232 രൂപ മാത്രമാണെന്നുളള വിവരം തെറ്റാണെന്ന് തോട്ടം ഉടമകളുടെ സംഘടന നേതാവ് സി.വിനയരാഘവൻ പറഞ്ഞു.
നിലവിലെ സാഹചര്യങ്ങളിൽ തൊഴിലാളികൾക്ക് കൂലി കൂട്ടി നൽകാനാവില്ല. 500 രൂപ കൂലി നൽകിയാൽ തോട്ടങ്ങൾ അടച്ചിടേണ്ടി വരുമെന്നും തോട്ടങ്ങൾ ഇപ്പോൾ നഷ്ടത്തിലാണെന്നും വിനയരാഘവൻ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here