‘പ്രിയ ബി.ജെ.പിക്കാരാ, എന്നെ മതം പഠിപ്പിക്കാൻ വരേണ്ട, എന്തു ചിന്തിക്കണമെന്ന് പറയേണ്ട. എന്തിനെ ആരാധിക്കണമെന്നും എങ്ങനെ വസ്ത്രം ധരിക്കണമെന്നും എന്തു ഭക്ഷിക്കണമെന്നും പഠിപ്പിക്കേണ്ട’ ബിജെപിക്കെതിരെ ആഞ്ഞടിച്ച് സുചിത്ര കൃഷ്ണമൂർത്തി

ബിജെപിക്കെതിരെ ആഞ്ഞടിച്ച് നടിയും ഗായികയും എഴുത്തുകാരിയുമായ സുചിത്ര കൃഷ്ണമൂർത്തി. ബിജെപിയുടെ ഹിന്ദുത്വ വാദത്തിനെതിരെയും ഫാസിസത്തിനെതിരെയുമാണ് നടിയും ഗായികയുമായ സുചിത്ര എത്തിയത്. മതത്തെപ്പറ്റി പഠിപ്പിക്കാൻ വരരുത്. എന്ത് കഴിക്കണമെന്നും എങ്ങനെ വസ്ത്രം ധരിക്കണമെന്നും പഠിപ്പിക്കാൻ വരേണ്ടെന്നും ഹഫിംഗ്ടൺ പോസ്റ്റിൽ എഴുതിയ ലേഖനത്തിൽ പറയുന്നു.

‘എന്റെ രക്തത്തിലുള്ളതാണ് ഹിന്ദുത്വം. അതാണ് ഞാൻ മനസിലാക്കിയ ഹിന്ദുത്വം. അതുകൊണ്ട് എന്റെ പ്രിയപ്പെട്ട ബി.ജെ.പിക്കാരാ, എന്റെ മതം എന്നെ പഠിപ്പിക്കാൻ ആരും വരേണ്ടതില്ല. ഞാൻ എന്തു ചിന്തിക്കണമെന്ന് നിങ്ങൾ പറയേണ്ടതില്ല. ഞാൻ എന്തിനെ ആരാധിക്കണമെന്നും എങ്ങനെ വസ്ത്രം ധരിക്കണമെന്നും എന്തു ഭക്ഷിക്കണമെന്നും നിങ്ങൾ പഠിപ്പിക്കേണ്ട’ സുചിത്ര ലേഖനത്തിൽ പറയുന്നു.

‘നിങ്ങളുടെ ഹിന്ദുത്വവും ഫാസിസവും സ്വേച്ഛാധിപത്യവും ഞാൻ തിരസ്‌കരിക്കുന്നു. ഇതൊക്കെ തുറന്നു പറയുന്നതിന്റെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്താൻ നിങ്ങൾ പുറപ്പെടുകയാണെങ്കിൽ ഞാൻ നിങ്ങളെ പോരിനു വിളിക്കുന്നു. ഹിന്ദു മതത്തിന്റെ പാരമ്പര്യമായ സഹിഷ്ണുത പുലർത്താൻ അറിയില്ലെങ്കിൽ സ്വയം ഹിന്ദു എന്നു വിശേഷിപ്പിക്കാൻ നിങ്ങൾക്ക് അർഹതയില്ല. എല്ലാ അർത്ഥത്തിലും ഞാനൊരു ഹിന്ദുവാണ്. എന്നാൽ, മുസ്‌ലിംകൾ താലിബാനിസം തിരസ്‌കരിക്കുന്നതുപൊലെ നിങ്ങളുടെ ഹിന്ദുത്വം ഞാനും തിരസ്‌കരിക്കുന്നു’ സുചിത്ര പറയുന്നു.

ലേഖനത്തിന്റെ പൂർണ്ണരൂപം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel